Image

മീര പുതിയ രക്ഷകനൊപ്പം അജ്ഞാത കേന്ദ്രത്തിലെന്ന്

Published on 22 May, 2012
മീര പുതിയ രക്ഷകനൊപ്പം അജ്ഞാത കേന്ദ്രത്തിലെന്ന്
മീരാ ജാസ്മിന്‍ തന്റെ പുതിയ രക്ഷകനും വന്‍വ്യവസായിയായ ഒരു മാര്‍വാഡിക്കൊപ്പം അജ്ഞാതകേന്ദ്രത്തിലെന്ന് ചെന്നൈ പാപ്പരാസികളുടെ റിപ്പോര്‍ട്ട്. ഗുജറാത്തുകാരനായ ഈ വ്യവസായി ബാംഗഌരില്‍ വന്‍വ്യവസായങ്ങളുടെ അധിപതിയും കണക്കറ്റ സമ്പത്തിന് ഉടമയുമാണത്രെ. ഊട്ടിയിലെ ഒരു ലൊക്കേഷനില്‍ വച്ചാണ് സിനിമാനിര്‍മ്മാതാവു കൂടിയായ ഇയാളുമായി മീര കണ്ടുമുട്ടിയത്. ഇത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു. മധ്യവയസ്‌കനായ മാര്‍വാഡിയുമായുള്ള മീരയുടെ അതിരുവിട്ട അടുപ്പമാണ് മീര രാജേഷ് ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതെന്നും കേള്‍ക്കുന്നു. മറിച്ച് രാജേഷുമായി മറ്റു ചില കാരണങ്ങളാല്‍ അകന്നശേഷം വിഷമത്തില്‍ കഴിഞ്ഞ മീരയ്ക്ക് പണക്കാരനായ മാര്‍വാഡി ആശ്രയമാകുകയായിരുന്നെന്നും ശ്രുതിയുണ്ട്. ഏതായാലും മാര്‍വാഡി മീരയ്ക്ക് ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വീടും സ്ഥലവും കാറും ഉള്‍പ്പടെ പല സമ്മാനങ്ങളും നല്കിയതും നടിയെ ഈ വ്യവസായിയോട് കൂടുതല്‍ 

അടുപ്പിച്ചുവത്രേ. പത്രക്കാരെ അകറ്റി നിര്‍ത്തുക എന്ന സമീപനത്തില്‍ മീര ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അറിയുന്നു. അതിനിടെ ബാബു ജനാര്‍ദ്ദനന്റെ 'സാമുവലിന്റെ മക്കളി'ലൂടെ മീര മലയാളത്തിലേക്ക് തിരിച്ചു വരുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും ശ്രുതിയുണ്ട്. ഇനി അഥവാ മലയാളസിനിമയില്‍ അഭിനയിക്കണമെങ്കില്‍ തന്നെ താരസംഘടനയുടെ അപ്രഖ്യാപിത വിലക്കിനെ അതിജീവിക്കണം. മലയാളത്തില്‍ പലര്‍ക്കും മീരയുടെ താരജാഡകള്‍ മടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പിന്നെ പണ്ടത്തെ മീരയല്ലല്ലോ ഇപ്പോള്‍. പ്രായം കൊണ്ടും രൂപം കൊണ്ടും. നേരത്തെ മീരയുടെ പുതിയ രക്ഷകന്‍ മലയാളിയും സിനിമയുമായി അടുത്ത ബന്ധമുള്ള മലയാളിയുമാണെന്ന് ഒരു ഗോസിപ്പുണ്ടായിരുന്നു.

മീര പുതിയ രക്ഷകനൊപ്പം അജ്ഞാത കേന്ദ്രത്തിലെന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക