Image

കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ 1000 ബസ് സര്‍വീസുകള്‍ അനുവദിച്ച്‌ യു പി സര്‍ക്കാര്‍

Published on 28 March, 2020
കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ 1000 ബസ് സര്‍വീസുകള്‍ അനുവദിച്ച്‌  യു പി സര്‍ക്കാര്‍

ലഖ്നോ: കോവിഡ്19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളില്‍ തിരിച്ചെത്തിക്കാന്‍ 1,000 ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 


നോയിഡ, ഗാസിയാബാദ്, ബുലന്ദ്ശഹര്‍, അലിഗഡ് എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ ബസുകള്‍ അയക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.


വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിെന്‍റ അതിര്‍ത്തികളില്‍ കുടുങ്ങിയ കുടുംബങ്ങള്‍ക്ക്  ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും നല്‍കാനും യോഗി നിര്‍ദേശിച്ചു.


കാണ്‍പൂര്‍, ബല്ലിയ, വാരണസി, ഗോരഖ്പൂര്‍, അസാംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്‌റൈച്ച്‌, ശ്രാവസ്തി എന്നിവിടങ്ങളിലേക്കാണ് ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്.


ശനിയാഴ്ച രാവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ലഖ്‌നൗവിലെ ചാര്‍ബാഗ് ബസ് സ്റ്റേഷനില്‍ എത്തി അവിടെയെത്തിയവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ചാര്‍ബാഗില്‍ നിന്നാണ് ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക