Image

കോവിഡ് രോഗിയെന്നു വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

Published on 24 March, 2020
കോവിഡ് രോഗിയെന്നു വിളിച്ച് അധിക്ഷേപിച്ചു, കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു
ഗൂഡല്ലൂര്‍ : കോവിഡ് രോഗിയെന്നു വിളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പാലക്കാട് സ്വദേശിയും ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടല്‍ തൊഴിലാളിയുമായ ദേവദാസി(40)നെ  ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടലില്‍ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോള്‍ ദേവദാസ് മേശയ്ക്കരികിലേക്കു കയറിവന്നു. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തില്‍ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരില്‍ ദേവദാസിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.

തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തില്‍ കുത്തി. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക