മാനസമൈനേ വരൂ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -4:ദേവി)
Published on 23 March, 2020
കരളിലെ മോഹങ്ങളെ കടലിലെ ഒരിക്കലും ഒടുങ്ങാത്തഓളങ്ങളോടു താരതമ്യം
ചെയ്തുകൊണ്ട്, പ്രണയത്തിന്റെ വിഷാദഭാവങ്ങളെ പൂര്‍ണ്ണമായും സാംശീകരിച്ച്
ദീര്‍ഘദര്‍ശിയായകവി വയലാര്‍ എക്കാലത്തെയും മികച്ച വിരഹഗാനം ചമച്ചപ്പോള്‍
സലില്‍ ചൗധരി ബാഗേശ്രീ രാഗത്തിന്റെ അകമ്പടിയില്‍ അതിനെ ആര്‍ദ്രതരമാക്കി.
മന്നാഡേ എന്ന ബംഗാളി ഗായകന്‍ ആ വിരഹത്തിന്റെ വേദനമുഴുവനും തന്റെ
ആത്മാവിലേക്കും സ്വനപേടകത്തിലേക്കും ആവാഹിച്ച് കരളുരുകി പാടിയപ്പോള്‍
മാനസമൈനേ വരൂ... എന്ന ഗാനം മലയാളിയുടെ മനസ്സിലെ മധുരനൊമ്പരമായി മാറി.
ചെമ്മീനിലെ ആ വിരഹഗാനം വരകളിലാക്കാന്‍ ശ്രമിച്ചപ്പോള്‍ .
ഓ... ഓഹോ...
മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാരേ - ആരെ
മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാരേ - ആരെ മാനസമൈനേ വരൂ
നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ കളിക്കൂട്ടുകാരനെ മറന്നുപോയോ
മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാരേ - ആരെ മാനസമൈനേ വരൂ
കടലിലെ ഓളവും കരളിലെ മോഹവും കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനെ അടങ്ങുകില്ലാ
മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ നിന്നരുമപ്പൂവാടിയിൽ നീ തേടുവതാരേ - ആരെ മാനസമൈനേ വരൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല