Image

കോവിഡ് നഷ്ട്ടങ്ങള്‍ : കണ്ടിജന്‍സി പ്ലാന്‍ അത്യാവശ്യം (ജെ.എസ്.അടൂര്‍)

Published on 21 March, 2020
കോവിഡ് നഷ്ട്ടങ്ങള്‍ : കണ്ടിജന്‍സി പ്ലാന്‍ അത്യാവശ്യം (ജെ.എസ്.അടൂര്‍)
ചിന്ന കോവിഡ് വൈറസ് ചെറിയ കാപ്പികട മുതല്‍ വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെ വരെ നഷ്ട്ടത്തിലക്കിയിരിക്കുന്നു.മിക്കവാറും റെസ്‌റ്റോറന്റുകള്‍ പൂട്ടാന്‍ തുടങ്ങിയിരിക്കിന്നു. പല മീറ്റിങ്ങ്ങളും മാറ്റി വച്ചു. സംരംഭകര്‍ അങ്കലാപ്പിലാണ്. ഞാനുള്‍പ്പെടെ സെല്‍ഫ് എംപ്ലോയ്‌മെന്റ് ചെയ്യന്നവര്‍ക്ക് ഒരുപാടു വരുമാനം നഷ്ട്ടമാകും.

ഇങ്ങനെ രണ്ടാഴ്ച്ച പോയാല്‍ മിക്കവാറും വിമാന കമ്പനികളും ഹോട്ടലുകളും കടക്കെണിയില്‍പ്പെടും. പലതും കുത്ത് പാളയെടുക്കും. ഇതു ബാങ്കിംഗ് മേഘലയെയും സ്‌റ്റോക് മാര്‍ക്കറ്റിനെയും വല്ലാതെ ബാധിക്കും.

ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്‍ഫോര്‍ല്‍ അസംഘടിത മേഖലയില്‍ പ്രതിദിന വേതനക്കാരെ ആയിരിക്കും. നാലു ദിവസം പണി ഇല്ലെങ്കില്‍ പട്ടിണിയാകുന്നവര്‍. ഇന്ത്യയില്‍ ഏതാണ്ട് നാല്‍പതു ശതമാനത്തിലധികം ഇങ്ങനെയുള്ളവരാണ്. പട്ടിണിയും രോഗ ഭീതിയും നേരിടുന്നവര്‍. കേന്ദ്ര സര്‍ക്കാര്‍ അത്യാവശ്യം ചെയ്യണ്ടത് അങ്ങനെയുള്ളവര്‍ക്ക് അയ്യായിരം വീതം രണ്ടു മാസത്തേക്ക് അക്കൗണ്ടില്‍ പണം എത്തിക്കുക എന്നതാണ്.

അതുപോലെ ശ്രദ്ധിക്കേണ്ടത് പൂഴ്ത്തി വെപ്പ് തടഞ്ഞു അവശ്യ സാധനങ്ങളുടെ വിതരണവും ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുക എന്നതാണ്.

രണ്ടാംഘട്ടത്തില്‍ കുറെയേറെ മധ്യവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ശമ്പളം കുറയുകയോ ജോലി നഷ്ട്ടപ്പെടുകടുകയോ ചെയ്യും. പ്രത്യേകിച്ച് ട്രാവല്‍ ഹോട്ടല്‍ ടൂറിസം മേഖലയില്‍. അതിന്റെ അനുരണങ്ങള്‍ മറ്റു മേഖലകളിലുമുണ്ടാകും.

അതുപോലെ പെട്രോളിന്റെ ഉപയോഗം കുറയുന്നതോടെ സര്‍ക്കാരിന് നികുതി വരുമാനം കുറയും. ബിസിനസ് കുറയുന്നതോട് കൂടി ജി എസ് ടി വരുമാനം കുറയും. അതുകൊണ്ടു കോവിസ് പ്രഭാവം രണ്ടു മാസത്തില്‍ അധികം നീണ്ടാല്‍ സര്‍ക്കാര്‍ റെവന്യൂവിനെയും ബാധിക്കും.

കോവിഡ് വൈറസ് 2008ഇല്‍ ഉണ്ടായതിലും അധികം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കുമോ എന്നാണ് അറിയേണ്ടത്.

മിക്കവാറും സംരംഭങ്ങള്‍ക്ക് ഒരു മാസമോ അതില്‍ അധികമൊന്നും റിസേര്‍വ് ഫണ്ട് കാണില്ല. മിക്കവാറും വന്‍ കിട ചെറുകിട സംരംഭങ്ങള്‍ക്ക് വലിയ ഒരു ശതമാനം വരുമാനം ബാങ്കുകള്‍ക്ക് അടക്കാനുനുള്ള കടമാണ്. പലര്‍ക്കും ബാങ്കുകളുടെ ഈ എം ഐ അടക്കാന്‍ പറ്റിയെന്നു വരില്ല. ആ അടവ് രണ്ടു മാസം നടന്നില്ലെങ്കില്‍ പല ബാങ്കുകള്‍ക്കും സംരംഭങ്ങള്‍ക്കും ക്യാഷ് ഫ്‌ലോ പ്രശ്‌നമുണ്ടാക്കും.

അതുകൊണ്ട് തന്നെ ബിസിനസ് ഉള്ളവരും പല വിധ സാരംഭമുള്ളവരും അത്യാവശ്യം റിസ്ക് അസ്സസ്‌മെന്റും കണ്ടിജന്‍സി പ്ലാനും തയ്യാറാക്കണം. അല്ലെങ്കില്‍ പണി പാളും. ഇതു എല്ലാ സംരംഭകരും ചെയ്യേണ്ടയൊന്നാണ്.

ഇപ്പഴത്തെ സ്ഥിതി അനുസരിച്ചു ഈ പ്രതിസന്ധി മാറുവാന്‍ കുറഞ്ഞത് രണ്ടു മാസമെടുക്കും. അതിനകം വാക്‌സിന്‍ വന്നാല്‍ പ്രതീക്ഷയൂണ്ട്

എന്തായാലും സര്‍ക്കാര്‍ രോഗത്തെയും അതുമായി ബന്ധപ്പെട്ട ദുരന്ത അവസ്ഥയെയും നേരിടാന്‍ രാജ്യം മുഴുവന്‍ ശ്രമിക്കുന്നതിനോടൊപ്പം സാമ്പത്തിക റിസ്ക് അസ്സസ്‌മെന്റും കണ്ടിജന്‍സി പ്ലാനും നടത്തേണ്ടത് അത്യാവശ്യമാണ്.

ലോക ചരിത്രത്തില്‍ മഹാമാരികള്‍ കഴിഞ്ഞുള്ള ക്ഷാമമാണ് അതില്‍ അധികം ആളുകളെ കൊന്നത്.

ഇന്ത്യന്‍ സാമ്പത്തിക അവസ്ഥ ഒന്നര വര്‍ഷമായി തകരാറിലാണ്. ബാങ്കുകളുടെ നോന്‍ പെര്‍ഫോമിംഗ് അസറ്റ് വളരെകൂടുതലാണ്. ഇപ്പോള്‍ തന്നെ വിമാന കമ്പിനികള്‍ പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ രൂപയുടെ വില ചരിത്രത്തില്‍ ഏറ്റവും അധികം താഴോട്ടാണ് പോകുന്നത്.

അതുകൊണ്ടു ഇതെല്ലാം കണക്കാക്കി സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തു സംരംഭകരുടെ ആത്മ വിശ്വാസം കൂട്ടിയില്ലെങ്കില്‍ പ്രശ്!നമാണ്.

ഈ ഏപ്രിലില്‍ ലോഞ്ച് ചെയ്യാനിരുന്ന നിരുന്ന രണ്ടു സംരംഭങ്ങളും ഫ്രീസ് ചെയ്യണ്ട അവസ്ഥയിലാണ് ഞാനും.
ഇതു കാരണം നഷ്ട്ടമായത് പത്തു ലക്ഷം കിട്ടേണ്ട രണ്ടു അസൈന്മെന്റാണ്.

കാര്യം ഒരു ചിന്ന വൈറസ് ആണെങ്കിലും പ്രശ്!നം ഗുരുതരമാണ്.



കോവിഡ് നഷ്ട്ടങ്ങള്‍ : കണ്ടിജന്‍സി പ്ലാന്‍ അത്യാവശ്യം (ജെ.എസ്.അടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക