Image

വഞ്ചനയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നേഹ ധൂപിയ

Published on 15 March, 2020
വഞ്ചനയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നേഹ ധൂപിയ

ആരാധകര്‍ ഏറെയുള്ള ബോളിവുഡ് നടിയും അവതാരകയുമാണ് നേഹ ധൂപിയ. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണം നടക്കുകയാണ്. ഒരു റിയാലിറ്റി ഷോക്കിടെയുളള പ്രസ്താവനയെ തുടര്‍ന്നാണ് നേഹക്കെതിരെ 'ഫേക്ക് ഫെമിനിസ്റ്റ്' ട്രോളുകള്‍ പ്രചരിച്ചത്. റിയാലിറ്റി ഷോക്കിടെ ഒരേ സമയം അഞ്ച് പേരെ പ്രണയിച്ചിരുന്ന തന്റെ കാമുകിയെ തല്ലിയതായി ഒരു മത്സരാര്‍ഥി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ ചോയിസാണ് എന്നായിരുന്നു നേഹയുടെ മറുപടി. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.


യുവാക്കള്‍ക്ക് വേണ്ടി നടത്തുന്ന ഒരു റിയാലിറ്റി ഷോയക്കിടെയാണ് സംഭവം. ഷോയുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് നേഹ ധൂപിയ. തന്നെ വഞ്ചിച്ച കാമുകിയെ തല്ലിയെന്ന് അഭിമാനത്തോടെ മത്സരാര്‍ഥികളിലൊരാള്‍ വെളിപ്പെടുത്തി. തന്നെക്കൂടാതെ മറ്റു അഞ്ചു കാമുകന്‍മാര്‍ കാമുകിക്ക് ഉണ്ടായിരുന്നുവെന്നും അയാള്‍ ആരോപിച്ചു.

യുവാവിന്റെ വെളിപ്പെടുത്തലില്‍ പ്രകോപിതയായ നേഹ ഇങ്ങനെ പറഞ്ഞു; നിങ്ങളുടെ കാമുകിക്ക് അഞ്ച് കാമുകന്‍മാര്‍ ഉണ്ടെന്ന് നിങ്ങള്‍ തന്നെ പറഞ്ഞു. എന്നാല്‍ ഞാന്‍ പറയുന്നത് കേള്‍ക്കൂ, അത് അവരുടെ ഇഷ്ടമാണ്. നേഹയുടെ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടനവധിപേര്‍ രംഗത്തെത്തി.

നേരത്തേ റിയാലിറ്റി ഷോയില്‍ നാല് പുരുഷന്‍മാരെ തല്ലിയെന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ നേഹ അഭിനന്ദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി, നേഹ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍.


'വഞ്ചനയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, എന്നെ തെറ്റായി ചിത്രീകരിച്ചത് നിര്‍ഭാഗ്യകരമാണ്.മകളുടെ പേജില്‍ വരെ തെറിവിളിയാണ് ഇത് എനിക്ക് സ്വീകാര്യമല്ല.സ്ത്രീകളുടെ സുരക്ഷക്കായാണ് ഞാന്‍ നിലകൊള്ളുന്നത്.ശാരീരിക പീഡനമോ ആക്രമണമോ സ്വീകാര്യമല്ല എന്ന വസ്തുതയ്ക്കൊപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്. പുരുഷനായാലും സ്ത്രീയായാലും ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ സ്വയം ബോധവല്‍ക്കരിക്കാന്‍ ആകട്ടെ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഇരയാണെങ്കില്‍, ദയവായി നിങ്ങള്‍ക്കായി നിലകൊള്ളുക. നിങ്ങള്‍ ഒറ്റക്കല്ല' എന്നാണ് നേഹ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക