Image

നടിയെ ആക്രമിച്ച കേസ്; ഭാമയുടെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു

Published on 06 March, 2020
നടിയെ ആക്രമിച്ച കേസ്; ഭാമയുടെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു. മാര്‍ച്ച്‌ പതിമൂന്നാം തീയതിയാണ് ഭാമയെ വിസ്തരിക്കുക. അതേസമയം ഇന്ന് രാവിലെ തന്നെ ഭാമ കൊച്ചിയിലെ വിചാരണ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വിസ്താരം മാറ്റി വെയ്ക്കുകയായിരുന്നു.


ആക്രമത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ താരങ്ങളില്‍ നിന്ന് വിവരം തേടുന്നത്. അതേസമയം കേസില്‍ കഴിഞ്ഞ ദിവസം താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ദിലീപിന് അനുകൂലമായാണ് മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.


പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇടവേള ബാബു കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച്‌ ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും സംഘടന പറഞ്ഞിരുന്നു. ഈ വാദത്തിന് എതിരായിട്ടാണ് ഇടവേള ബാബു മൊഴി നല്‍കിയത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മ്മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്.

Join WhatsApp News
സാക്ഷി കൂര്‍ മാറ്റം 2020-03-06 07:12:31
സാക്ഷി കൂര്‍ മാറ്റിയാല്‍ ആദ്യം കള്ളം പറഞ്ഞു എന്ന് സമ്മതിക്കുന്നു. കള്ളം പറയുന്നവനെ കൂടെ ശിഷിക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക