Image

കരുണ സംഗീതനിശ വിവാദം ; ആഷിഖ് അബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

Published on 03 March, 2020
കരുണ സംഗീതനിശ വിവാദം ; ആഷിഖ് അബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

കൊച്ചി: കരുണ സംഗീതനിശ പരിപാടിയില്‍ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ സംഘാടകരായ സംവിധായകന്‍ ആഷിഖ് അബു സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി . ഇരുവരുടെയും  ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം . സ്‌പോണ്‍സര്‍ഷിപ്പായി സ്വകാര്യ അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്.


ഫ്രീ പാസുകളുടെ കണക്കുകള്‍ ഉള്‍പ്പടെ പോലീസ് പരിശോധിക്കും . പരിപാടിയുടെ സൗജന്യ പാസുകള്‍ ഹൈബി ഈഡന്‍ എംപിയുടെ ഓഫീസില്‍ നിന്നും കൈപ്പറ്റിയിരുന്നു എന്ന് ആഷിഖ് നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു . ഈ സാഹചര്യത്തില്‍ എംപിയുടെ മൊഴി ശേഖരിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു . പരാതിക്കാരനായ ബിജെപി നേതാവ് സന്ദീപ് വാര്യര്‍, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ എന്നിവരുടടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.


സംഗീത നിശ കാണാന്‍ 4,000 പേരാണ് എത്തിയതെന്നും അതില്‍ 3,000 പേര്‍ സൗജന്യമായാണ് കണ്ടതെന്നുമാണ് സംഘാടകരുടെ വിശദീകരണം . ടിക്കറ്റ് വില്‍പ്പനയിലൂടെ 7,74,500 രൂപയാണ് ലഭിച്ചതെന്നും നികുതി കുറച്ചുള്ള ആറര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതെന്നും ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

അതേസമയം, സൗജന്യമായി നല്‍കിയെന്ന് സംഘാടകര്‍ പറയുന്ന ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റുകളും ഇവന്‍റ് മാനേജ്‌മെന്‍റ് കമ്ബനിയായ ഇംപ്രസാരിയോ പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നല്‍കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് കരുണ സംഗീതനിശ പരിപാടി സംഘടിപ്പിച്ചത്. പണം അടക്കാത്തത് വിവാദമായതിനെ തുടര്‍ന്ന് അടുത്തിടെ സംഘാടകര്‍ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക