Image

നടിയെ ആക്രമിച്ച കേസ്: മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി എന്നിവരുടെ വിസ്താരം ബുധനാഴ്ച

Published on 01 March, 2020
നടിയെ ആക്രമിച്ച കേസ്: മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി എന്നിവരുടെ വിസ്താരം ബുധനാഴ്ച

നടിയെ അക്രമിച്ച കേസില്‍ നടന്‍മാരായ മുകേഷ്, കുഞ്ചാക്കോ ബോബന്‍, ഗായിക റിമി ടോമി എന്നിവരെ പ്രത്യേക കോടതി ബുധനാഴ്ച വിസ്തരിക്കും. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്താരണമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഗീതു മോഹന്‍ദാസിന്റെയും, മഞ്ജു വാര്യരുടെയും വിസ്താരം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഫെബ്രുവരി 28ന് കുഞ്ചാക്കോ ബോബന് സാക്ഷി വിസ്താരത്തിന് എത്താന്‍ കഴിഞ്ഞില്ല. ഇതോടെ സാക്ഷി വിസ്താരം അടുത്തമാസം 4ന് നടത്താനാന്‍ കോടതി നിശ്ചയിക്കുകയായിരുന്നു.


കൂടാതെ സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു. ഫെബ്രുവരി 28ന് സംയുക്തയും വിസ്താരത്തിന് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിസ്തരിക്കേണ്ടതില്ലെന്ന് പ്രേസിക്യൂഷന്‍ നിലപാടെടുത്തിരുന്നു.

Join WhatsApp News
മൊട്ടതലയില്‍ കല്‍മഴ 2020-03-01 16:17:19
അഹംകാരി തല മൊട്ട അടിച്ചപ്പോൾ കല്മഴ . കാശിന്റെ പോളപ്പിൽ ആ പാവം നടിക്ക് ഒരു ചെറിയ പണി കൊടുക്കാൻ കൊട്ടേഷൻ കൊടുത്ത മഹാൻ ഇപ്പോൾ വാലിൽ തീ പിടിച്ച അവസ്ഥയിൽ ആയി കൊട്ടേഷൻ കിട്ടിയ വാലാട്ടി കൾ ഗ്രഹണി പിടിച്ച പിള്ളേർക്ക് കൂഴച്ചക്ക കിട്ടിയതുപോലെ ആ പാവം നടിയോട് പെരുമാറി. കേസ് അനേഷിച്ച ബൈജു പൗലോസ് എന്ന പോലീസ് ഓഫിസൻ, പ്രതിഭാഗം+ വാദി ഭാഗം വക്കിൽ, മഞ്ജു വാരിയർ എന്നിവർ ആയിരുന്നു രാവിലെ മുതൽ ആറര വരെ അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നത്. കാവ്യയുമായിട്ടുള്ള ദിലീപിൻ്റെ രഹസ്യ ബന്ധം പീഡിപ്പിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞു എന്നത് ആണ് കാരണം എന്ന് വെക്ത്യം ആയി. ബോബൻ കുഞ്ചാക്കോ, സിദ്ദിഖ് -ഇവർ ഒക്കെ ഹാജർ ഉണ്ടായിരുന്നു, പക്ഷെ മൊഴി കൊടുക്കുവാൻ സമയം കിട്ടിയില്ല. ദലീപ് ഇനി എത്രനാൾ ജെയിലിൽ എന്ന് മാത്രമേ തീരുമാനിക്കേണ്ടത് ഉള്ളു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക