Image

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Published on 26 February, 2020
ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ആര്‍ക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തനമേഖലകളിലും ഉറച്ചനിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും മാത്രമല്ല ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യവുമാണ് െ്രെകസ്തവരെന്നുള്ളത് മറക്കരുതെന്നും സിബിസിഐ  ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു.

ആസൂത്രിതമായ അന്തിചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമുയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ തകര്‍ന്നടിയുന്നതാണ് െ്രെകസ്തവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെന്ന് കരുതുന്നവര്‍ പമ്പരവിഢികളാണ്. െ്രെകസ്തവവിരുദ്ധരുടെ അധരവ്യായാമങ്ങളിലൂടെ  തെറിച്ചുപോകുന്നതല്ല തലമുറകളിലൂടെ കൈമാറിയ ആഴത്തിലുള്ള വിശ്വാസസത്യങ്ങള്‍. പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങള്‍ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളര്‍ന്നതല്ല െ്രെകസ്തവസഭ. സേവനവും സമര്‍പ്പണവും സ്‌നേഹത്തിന്റെ പങ്കുവയ്ക്കലും മുഖമുദ്രയായിട്ടുള്ള കത്തോലിക്കാസഭയിലേയ്ക്ക് ചൈന, ദക്ഷിണകൊറിയ, ആഫ്രിക്കന്‍ രാജ്യങ്ങളുള്‍പ്പെടെ ലോകത്തുടനീളം വിശ്വാസികളായി ജനസമൂഹമിന്ന്  ഒഴുകിയെത്തുമ്പോള്‍ ആരും വിളറിപിടിച്ചിട്ടു കാര്യമില്ല. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ െ്രെകസ്തവരെ കൊന്നൊടുക്കിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവസഭ ശക്തമായി വീണ്ടും വളര്‍ന്ന് കരുത്താര്‍ജിക്കുന്നത് ലോകം കണ്ടുപഠിക്കേണ്ടതാണ്. കൂട്ടക്കുരുതി നടത്തിയും, ബലാല്‍ക്കാരമായും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് നിലനില്‍പ്പില്ലന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത് െ്രെകസ്തവവിരുദ്ധര്‍ കാണാതെ പോകുന്നു. തട്ടിക്കൊണ്ടുപോയും പീഡിപ്പിച്ചുമുള്ള മതപരിവര്‍ത്തനം എതിര്‍ക്കപ്പെടണമെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80 ശതമാനം മുസ്ലീം, 20 ശതമാനം എന്ന അനുപാതമേര്‍പ്പെടുത്തി ക്രൈസ്തവരുള്‍പ്പെടെ ഇതരവിഭാഗങ്ങളോടുള്ള  സര്‍ക്കാര്‍ വിവേചനം തിരുത്തപ്പെടണമെന്ന് വീണ്ടും ആവര്‍ത്തിച്ചു പറയുന്നു. െ്രെകസ്തവ സഭകള്‍ക്കുള്ളിലെ വിവിധ പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കപ്പെടും. ഇതരവിഷയങ്ങള്‍ ഇന്ത്യയുടെ ഭരണഘടനയ്ക്കും നിയമ നീതിസംവിധാനങ്ങള്‍ക്കും വിധേയമായി തീര്‍പ്പുണ്ടാക്കാമെന്നിരിക്കെ സഭയ്ക്കുനേരെയുള്ള ആസൂത്രിതമായ  അക്രമനീക്കങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടും. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടി പരസ്പര സംവാദങ്ങളിലൂടെ രാജ്യം നേരിടുന്ന ആഭ്യന്തര അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് കത്തോലിക്കാസഭ ആവശ്യപ്പെടുന്നത്. പൗരത്വനിയമ ഭേദഗതിയുടെപേരില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളുടെ ജീവനെടുക്കുന്ന കൊടുംക്രൂരതയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കണം. അക്രമങ്ങളെയും ഭീകരവാദങ്ങളെയും പീഡനമതപരിവര്‍ത്തനത്തെയും എതിര്‍ക്കുന്ന സഭയുടെ വ്യക്തവും ഉറച്ചതുമായ നിലപാടിനെ വെല്ലുവിളിക്കാന്‍ സഭാസംവിധാനങ്ങളെയും അധികാരികളെയും അടച്ചാക്ഷേപിക്കുന്നത്  ഒറ്റക്കെട്ടായി നേരിടുവാനുള്ള ആര്‍ജ്ജവം വിശ്വാസിസമൂഹത്തിനുണ്ടെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Join WhatsApp News
ചെണ്ട താനെ കൊട്ടുകയില്ല 2020-02-26 11:36:26
നിങ്ങളുടെ ചെണ്ട നിങ്ങളുടെ വീട്ടിൽ മറ്റാർക്കും ശല്യം ഇല്ലാതെ പതുക്കെ കൊട്ടിയാൽ -നിങ്ങളുടെ ചെണ്ട കൊട്ടാൻ മറ്റാരും വരില്ല. എന്നാൽ അത് അല്ലല്ലോ സത്യം? നിങ്ങൾ രാഷ്ട്രീയത്തിലും സമൂഹത്തിലും എന്ന് മാത്രം അല്ല മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിലും നിങ്ങളുടെ പൊള്ള ചെണ്ട കൊട്ടി സ്വര്യം കെടുത്തുന്നു എന്ന് മാത്രം അല്ല മറ്റുള്ളവരെ ചെണ്ട കൊട്ടിക്കുകയും ചെയ്യുന്നു - അതല്ലേ ഷെവലിയാരെ സത്യം? ''പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങള്‍ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളര്‍ന്നതല്ല െ്രെകസ്തവസഭ''- ഇത് താങ്കളുടെ വ്യക്തിപരമായ വിശ്വസം എന്ന് കരുതുന്നു. എന്നാൽ ചരിത്രം അങ്ങനെ അല്ല. 'സത്യ വേദ പുസ്തകം എന്ന് അറിയപ്പെടുന്ന പുസ്തകത്തിന്റെ തുടക്കത്തിൽ പഴയനിയമം എന്നൊരു പുസ്തക സമാഹാരം ഉണ്ട്. ഇവ വായിക്കുന്നത് കത്തോലിക്ക സഭ വിലക്കിയിരുന്നു. വിലക്ക് മാറ്റിയോ എന്ന് അറിവില്ല, താങ്കൾ അതൊന്നു വായിക്കണം, കൂടാതെ ഫാൾ ഓഫ് റോം, ക്രിസ്ടിയാനിറ്റി ഇൻ യൂറോപ്, മലങ്കര നസ്രാണി ചരിത്രം ഇവ കൂടി വായിക്കണം. പഴയ നിയമ/ പുതിയനിയമ കാലത്തെ മത കൂട്ടക്കൊലകളുടെ എണ്ണം വൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരേക്കാൾ അധികം ആണ്. അതിൽ നിന്നും ഉത്ഭവിച്ച ക്രിസ്ടിയാനികളും ഇസ്ലാമിസ്റുകളും ഇന്നും കൂട്ടക്കൊല തുടരുന്നു. പുതിയ നിയമം എന്ന ഭാഗം മുഴുവൻ യഹൂദ നാശം ആണ് ആഗ്രഹിക്കുന്നത്. 'പൗരോഹിത്യം, രാജ്യം, ....എന്നിവ യുദരിൽ നിന്നും എടുക്കപെടും അവരുടെ ഉന്മൂല നാശം ഉണ്ടാകും എന്നാണ് ക്രിസ്ടിയാനികൾ ഇന്നും പ്രാർത്ഥിക്കുന്നത്. സ്പാനിഷ് ഇൻക്യുസിഷൻ എന്ന ചരിത്രം നോക്കിയാൽ കേരളത്തിലെയും ഗോവയിലെയും ആദിമ ക്രിസ്ടിയാനികളെ പീഡിപ്പിച്ചു കത്തോലിക്ക മതത്തിൽ ചേർത്തു എന്ന് മനസ്സിൽ ആക്കാം. സിറിയയിൽ നിന്നും വന്ന മെത്രാനെ കടലിൽ മുക്കി; മെനസിസിന്റെ കത്തോലിക്ക സഭയിൽ ആദിമ ക്രിസ്തിയാനികൾ ചേരുവാൻ വിസമ്മതിച്ചപ്പോൾ അവരെ കൊന്നു- അതാണ് കൂനൻ കുരിശു സത്യത്തിൽ എത്തിച്ചത്. മുക്കുവർക്കു കൊഴുക്കട്ടയിൽ പണം വെച്ചും, കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പാൽപ്പൊടിയും ഗോതമ്പ്, ചോളം പൊടികൾ കൊടുത്തും മത പരിവർത്തനം നടത്തിയത് താങ്കൾക്ക് അറിയുമോ? ''കത്തോലിക്കാസഭയിലേയ്ക്ക് ചൈന, ദക്ഷിണകൊറിയ, ആഫ്രിക്കന്‍ രാജ്യങ്ങളുള്‍പ്പെടെ ലോകത്തുടനീളം വിശ്വാസികളായി ജനസമൂഹമിന്ന് ഒഴുകിയെത്തുമ്പോള്‍''- ഇതല്ലലോ സത്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ അനേകം പള്ളികൾ പൂട്ടി, പുരോഹിതർ നടത്തിയ സെക്സ് കുറ്റങ്ങളും, പീഡനങ്ങളും ഒതുക്കി തീർക്കാൻ സഭയുടെ സ്വത്തുക്കൾ വിൽക്കുന്നു, കത്തോലിക്കർ കൂട്ടമായി നവീകരണ സഭകളിലേക്കു പലായനം നടത്തുന്നു. ഇതൊക്കെ ആണ് സത്യം. സത്യ ദീപം, ദീപിക ഇവ ഒക്കെ വായിച്ചാൽ സത്യം അറിയുകയില്ല. സത്യത്തെ മറച്ചു, സ്വന്തം രീതിയിൽ വളച്ചു ഒടിക്കുന്ന ഹീനത പുതിയത് അല്ല, ഇന്നും തുടരുന്നു എന്ന് മാത്രം. കറുത്ത തൊലിനിറം ഉള്ള ആഫ്രിക്കനെ അടിമയാക്കിയതും, ഗാന്ധിയെ പുറത്തു ആക്കി ഗാന്ധിയെ കൊന്നവനെ രാജ്യ ഹീറോ ആക്കുന്നതും എക്യുമിനിസം എന്ന ചാക്കിട്ടു പിടുത്തവും അഭയ യെ പോലെ അനേകരെ കൊന്ന കുപ്പായക്കാരെ ന്യയികരിച്ചു രക്ഷിക്കുന്നതും എങ്ങനെ ഒക്കെ നോക്കിയാലും പീഡനവും ഹീനതയും ആണ്. വിശ്വസികളെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നത് കുപ്പായക്കാരുടെ ജീവിതമാർഗം ആണ്; താങ്കൾക്ക് അതിൻ്റെ ആവശ്യം ഉണ്ടോ!- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക