Image

നിപ ഗവേഷണം: മണിപ്പാല്‍ യൂണിവേഴ്സിറ്റിക്ക് ആഭ്യന്തര മന്ത്രാലയത്തിെന്‍റ വിലക്ക്

Published on 23 February, 2020
നിപ ഗവേഷണം: മണിപ്പാല്‍ യൂണിവേഴ്സിറ്റിക്ക് ആഭ്യന്തര മന്ത്രാലയത്തിെന്‍റ വിലക്ക്

ന്യൂഡല്‍ഹി: മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വിദേശ സഹായം സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ ഭീതി വിതച്ച നിപ വൈറസുമായി ബന്ധപ്പെട്ട് അനധികൃതമായി ഗവേഷണം നടത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. വിദേശ സഹായ നിയന്ത്രണ നിയമം അടിസ്ഥാനമാക്കി പ്രവര്‍ത്തിപ്പിക്കുന്ന മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിെന്‍റ അക്കൗണ്ട് ഈ വര്‍ഷം ജനുവരിയിലാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.


മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ വൈറസ് സാമ്ബിള്‍ സൂക്ഷിക്കരുതെന്നും പൂനെ കേന്ദ്രമായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിലേക്ക് അവ കൈമാറണെമന്നും നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് നിപ വൈറസ് കൈകാര്യം ചെയ്തതെന്നാണ് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ഇതാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്‌ ഫണ്ട് മാത്രമാണ് ഉപയോഗിച്ചതെന്നും വിശദീകരിക്കുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ വാഴ്സിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്.


വിദേശ സഹായ നിയന്ത്രണ നിയമം അനുസരിച്ച്‌ ആഭ്യന്തര മന്ത്രാലയം സ്ഥാപനങ്ങള്‍ക്കെതിരെയും ഗവണ്‍മെേന്‍റതര സംഘടനകള്‍ക്കെതിരെയും നടപടിയെടുക്കുന്നത് ഈയിടെ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് അപൂര്‍വമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക