Image

ബ്രിട്ടന്‍ പുതിയ കുടിയേറ്റനയം ഉടന്‍ പുറത്തിറക്കും

Published on 15 February, 2020
ബ്രിട്ടന്‍ പുതിയ കുടിയേറ്റനയം ഉടന്‍ പുറത്തിറക്കും
ലണ്ടന്‍: ബ്രെക്‌സിറ്റിനും മന്ത്രിസഭാ പുന:സംഘടനയ്ക്കുശേഷം ബ്രിട്ടനിലെ കുടിയേറ്റനയം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയാറെടുക്കുന്നു.യൂറോപ്യന്‍ യൂണിയനെയും മറ്റിതര രാജ്യങ്ങളെയും പരിഗണിച്ചുള്ള കുടിയേറ്റ പരിഷ്‌ക്കരണ നയമാണിത്.2021 ജനുവരി ഒന്നു മുതലാവും ഇതു നടപ്പിലാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യക്കാര്‍ക്ക് ബ്രിട്ടനിലേക്ക് കുടിയേറ്റം അനുവദിക്കണമെങ്കില്‍ അവര്‍ക്ക് കുറഞ്ഞത് പ്രതിവര്‍ഷം 23,000 പൗണ്ട് ശന്പളത്തോടുകൂടിയ ജോബ് ഓഫര്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഇയു രാജ്യങ്ങളില്‍പ്പെടാതെയുള്ളവര്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 25,600 ശന്പള പരിധിയായ സ്‌കില്‍ഡ് ജോബ് ഓഫര്‍ ഉണ്ടെങ്കിലേ കുടിയേറ്റം സാദ്ധ്യമാവു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ബോറിസ് നടത്തിയ വാഗ്ദാനങ്ങളിലൊന്നാണ് ഈ കുടിയേറ്റനയ പരിഷ്‌കരണം.

വിലകുറഞ്ഞതും വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ഓസ്‌ട്രേലിയന്‍ രീതിയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനമാണ് ബോറിസ് ലക്ഷ്യം വയ്ക്കുന്നത്.

എല്ലാ കുടിയേറ്റക്കാര്‍ക്കും യൂറോപ്യന്‍ യൂണിയനോ മറ്റു രാജ്യങ്ങളോ ഏതായാലും ഒരു തൊഴില്‍ ഓഫര്‍ നടത്തേണ്ട തുണ്ട്.രാജ്യത്തേക്ക് പ്രവേശനം സാധ്യമാകണമെങ്കില്‍ ജോബ് ഓഫര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ഇതോടൊപ്പം ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്റ്റില്‍പ്പെട്ട തൊഴിലിനും യുകെയില്‍ നിന്നുള്ള ബിരുദത്തിനും ഇംഗ്‌ളീഷ് വിജ്ഞാനത്തിനും പ്രത്യേക പരിഗണന നല്‍കിയുള്ള പോയിന്റ് ബേസ്ഡ് സിസ്റ്റമായിരിയ്ക്കും ഭാവിയില്‍ ഉണ്ടാവുക.

തൊഴില്‍ ക്ഷാമം നേരിടുന്ന മേഖലയില്‍ വിദഗ്ധരെ ലഭിക്കാന്‍ കൂടുതല്‍ പോയിന്റുകള്‍ നല്‍കും.യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്ക് ഈ വിഭാഗത്തില്‍ 70 പോയിന്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കാബിനറ്റില്‍ മന്ത്രിമാരുമായുള്ള ആദ്യ ചര്‍ച്ചയില്‍ ബോറിസ് ജോണ്‍സണും സംഘവും പുതിയ ഓസ്‌ട്രേലിയന്‍ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാവട്ടെ പ്രതിവര്‍ഷം 23,000 പൗണ്ടില്‍ താഴെ വരുമാനം ലഭിക്കുന്ന ഏതൊരു യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരനെയും പിന്നോട്ടടിച്ച് രാജ്യത്തേയ്ക്കുള്ള വരവ് അവസാനിപ്പിക്കുന്നതിനുള്ള കടുത്ത നിബന്ധനയാവും.

അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് എത്തുന്ന കുറഞ്ഞ വിദഗ്ധ തൊഴിലാളികളുടെ(ലോ സ്‌കില്‍ഡ്) എണ്ണം പ്രതിവര്‍ഷം 90,000 ആയി കുറയ്ക്കാമെന്നും പുതിയ സിസ്റ്റം പ്രതീക്ഷിക്കുന്നു.

മിക്ക കേസുകളിലും വിദഗ്ദ്ധരായ കുടിയേറ്റക്കാര്‍ക്ക് പ്രതിവര്‍ഷം 25,600 പൗണ്ടില്‍ കൂടുതല്‍ ശന്പളം ലഭിക്കാറുണ്ട്. എന്നാല്‍ നിലവില്‍ വൈദഗ്ധ്യം കുറഞ്ഞ ലേബലില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും കുത്തനെയുള്ള കുടിയേറ്റം നടന്നിരുന്നതിന് തടയിടാനാണ് ഈ പരിധിയും ജോബ് ഓഫറും നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.

അതിനാല്‍ കുടിയേറ്റക്കാര്‍ എത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിന് പോയിന്റുകള്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ചില സാഹചര്യങ്ങളില്‍, 23,000 പൗണ്ടില്‍ കുറഞ്ഞ വേതനം ലഭിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അവരുടെ കഴിവുകള്‍ അനുസരിച്ച് വീസ അനുവദിക്കാം.

എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ തൊഴില്‍ ഓഫര്‍ ആവശ്യമാണ്, കുറവുള്ള പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍, അല്ലെങ്കില്‍ യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ എന്നപരിഗണനയില്‍ അവരും കൂടുതല്‍ പോയിന്റുകള്‍ നേടും. യുകെയില്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അധിക പോയിന്റുകള്‍ നേടാനും കഴിയും, ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യത്ത് പഠിക്കാന്‍ ഒരു പ്രോത്സാഹനം നല്‍കുന്നു.

ഈ സംവിധാനം ലളിതവും മികച്ചതും രാജ്യങ്ങള്‍ തമ്മിലുള്ള വിവേചനപരമല്ലാത്തതുമാണ്, മാത്രമല്ല കുടിയേറ്റത്തിന്റെ ജനാധിപത്യ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് തിരികെ നല്‍കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.

ലോകമെന്പാടുമുള്ള പ്രതിഭകള്‍ക്കായി യുകെ തുടര്‍ന്നും സ്വാഗതം ചെയ്യുന്നതായി ഞങ്ങള്‍ തെളിയിക്കുകയാണന്ന് പ്രധാനമന്ത്രി ബോറിസ് പറഞ്ഞു. എന്നാല്‍ പുതിയ സന്പ്രദായം വിലകുറഞ്ഞതും കുറഞ്ഞ വൈദഗ്ധ്യമുള്ളതുമായ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു.

ജോണ്‍സണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനത്തിന്റെ ചട്ടക്കൂട് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 90,000 കണ്ട് കുറയ്ക്കുമെന്ന നിര്‍ദ്ദേശങ്ങള്‍ ഹോം ഓഫീസ് വിശകലനം ചെയ്തിരുന്നു. പ്രതിവര്‍ഷം 200,000 യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ സ്വതന്ത്ര നിയമങ്ങള്‍ പ്രകാരം യുകെയിലേക്ക് വരുന്നുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. അതിനാല്‍തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് ഈ കണക്ക് ഏതാണ്ട് പകുതിയായി കുറയ്ക്കാനാവും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അടുത്ത വര്‍ഷം ജനുവരി ഒന്നിന് പ്രാബല്യത്തിലാവുന്ന പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനം യൂറോപ്യന്‍ യൂണിയനില്‍ നിന്നോ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നോ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ബാധകമാകും.ഈ വര്‍ഷാവസാനം തന്നെ ലളിതമായ സംവിധാനത്തിലൂടെ പിഴവുകൂടാതെ നിയമം ഏര്‍പ്പെടുത്തുന്നതിനാണ് ഹോം ഓഫീസ് പരിശ്രമിക്കുന്നത്.

ലണ്ടനു പുറത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് അധിക പോയിന്റുകള്‍ നല്‍കുന്ന സാധ്യമായ പരിഷ്‌കാരങ്ങള്‍ പരിഗണിച്ച് മന്ത്രിമാര്‍ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തും. യുകെയില്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ഇത്തരം അധിക പോയിന്റുകള്‍ നേടാനും കഴിയും, ഇത് വിദേശ വിദ്യാര്‍ഥികള്‍ക്ക് ഈ രാജ്യത്ത് പഠിക്കാന്‍ ഒരു പ്രോത്സാഹനം നല്‍കുന്നു.

പരിചരണ ജോലികള്‍, നിര്‍മാണം തുടങ്ങിയ കുറവുള്ള തൊഴിലുകള്‍ക്കുള്ള ഹ്രസ്വകാല വീസ പദ്ധതികളും സര്‍ക്കാര്‍ പരിഗണിക്കും, എന്നിരുന്നാലും വിദേശത്തു നിന്നുള്ള കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കാതെ ഗാര്‍ഹിക തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് രാജ്യത്തെ പൗരന്മാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മന്ത്രിമാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞത് 30,000 പൗണ്ട് വേതനം ലഭിക്കണമന്നെ നിബന്ധനയുണ്ട്. എന്നാല്‍ പുതിയ വ്യവസ്ഥയില്‍ 25600 ആക്കി കുറച്ചത് ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക