ശബരിമലയില്‍ പൂര്‍ത്തിയായത് ശാന്തവും സംഘര്‍ഷരഹിതവുമായ തീര്‍ത്ഥാടനകാലം.തിരക്ക് നിയന്ത്രണങ്ങളില്‍വന്ന പാളിച്ചകളും തീര്‍ഥാടകരോടുള്ള പോലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാല്‍ മറ്റ് വലിയ വിവാദങ്ങളൊന്നും സന്നിധാനത്ത് ഉണ്ടായില്ല.
യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തീര്‍ഥാടനകാലത്ത് നടത്തിയ പരാമര്‍ശങ്ങളും ശബരിമലയിലെ ആശങ്കകള്‍ അകറ്റി. കഴിഞ്ഞ മണ്ഡല മകരവിളക്കുകാലത്ത് യുവതീപ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സര്‍ക്കാരിന്റെ നേര്‍ വിപരീതമുഖമായിരുന്നു ഇത്തവണത്തെ തീര്‍ഥാടനകാലത്തുണ്ടായത്.
മുഖ്യമന്ത്രിയുള്‍പ്പടെ ആരും ഒരുതവണപോലും യുവതികളെത്തിയാല്‍ മലകയറ്റണമെന്ന നിലപാടെടുത്തില്ല. കഴിഞ്ഞ സീസണ്‍കാലത്ത് സര്‍ക്കാര്‍ നയത്തിനൊപ്പംനിന്ന ദേവസ്വം കമ്മിഷണര്‍ എന്‍.വാസു ഇത്തവണ ദേവസ്വംബോര്‍ഡ് പ്രസിഡന്റായപ്പോഴുണ്ടായ മനംമാറ്റവും ശ്രദ്ധേയമായി.
ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം അദ്ദേഹം തീര്‍ഥാടനകാലം മുഴുവന്‍ ആവര്‍ത്തിച്ചു. തീര്‍ഥാടനം സുഗമമായതോടെ ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുമുണ്ടായി. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളില്‍പേര്‍ മലചവിട്ടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ നടവരവ് 234കോടി രൂപയാണ്. അന്തിമകണക്കില്‍ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണില്‍ ഇത് 167 കോടിയായിരുന്നു.