Image

പിതൃത്വ കേസ്: തിവാരിക്ക് കോടതിയുടെ അന്ത്യശാസനം

Published on 16 May, 2012
പിതൃത്വ കേസ്: തിവാരിക്ക് കോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: പിതൃത്വക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണര്‍ എന്‍.ഡി.തിവാരിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യശാസനം. ഡിഎന്‍എ പരിശോധനയ്ക്കായി തിവാരി എന്ന് രക്തസാമ്പിള്‍ നല്‍കണമെന്ന കാര്യത്തില്‍ കോടതി തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും ഇത് അനുസരിക്കാതിരുന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. 

ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകളെടുക്കാന്‍ തിവാരി സഹകരിക്കുന്നില്ലെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്ന കാര്യം കോടതി ആവര്‍ത്തിച്ചു. തിവാരി തന്റെ പിതാവാണെന്ന് കാണിച്ച് രോഹിത് ശേഖര്‍(32) നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകണമെന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ തിവാരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനത്തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ശേഖര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 

ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരിക്കെ മൂന്ന് യുവതികളോടൊപ്പം തിവാരി കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് 86കാരനായ തിവാരി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക