Image

ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന്‌ പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Published on 19 January, 2020
ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന്‌ പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മേട്ടുപ്പാളയം: കോയമ്‌ബത്തൂരിന്‌ സമീപം പെരിയനായ്‌ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന്‌ പോയ മലയാളി യുവതി മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കോയമ്‌ബത്തൂര്‍ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ്‌ കൊല്ലപ്പെട്ടത്‌. ഞായറാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ഭുവനേശ്വരിയും ഭര്‍ത്താവ്‌ പ്രശാന്തും ഇവരുടെ സുഹൃത്തുക്കളും ഉള്‍പ്പെടെ ആകെ ഒമ്‌ബതുപേരാണ്‌ പെരിയനായ്‌ക്കന്‍പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍നിന്ന്‌ വനത്തിലേക്ക്‌ ട്രക്കിങ്ങിന്‌ പോയത്‌. 

ദമ്‌ബതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമാണ്‌ പാലമലയില്‍ എത്തിയത്‌. തുടര്‍ന്ന്‌ വനത്തിനുള്ളിലേക്ക്‌ ട്രക്കിങ്‌ നടത്തുകയായിരുന്നു. 

ഇതിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ആനയെ കണ്ട്‌ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭര്‍ത്താവും സുഹൃത്തുക്കളും തന്നെയാണ്‌ വനംവകുപ്പ്‌ ജീവനക്കാരെ അറിയിച്ചത്‌. വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 

അതേസമയം, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ്‌ ഒമ്‌ബതംഗസംഘം വനത്തിലേക്ക്‌ ട്രെക്കിങ്‌ നടത്തിയതെന്ന്‌ ജില്ലാ ഫോറസ്റ്റ്‌ ഓഫീസര്‍ പ്രതികരിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി കോയമ്‌ബത്തൂര്‍ ശങ്കര കണ്ണാശുപത്രിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി ജോലി ചെയ്യുകയാണ്‌ ഭുവനേശ്വരി. നവനീത്‌, നവ്യ എന്നിവരാണ്‌ മക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക