Image

മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്ന് വിപുലമായ ഒരുക്കങ്ങള്‍

Published on 23 December, 2019
മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്ന് വിപുലമായ ഒരുക്കങ്ങള്‍
ദുബൈ: പ്രവാസ ലോകത്തെ കാല്‍പന്ത് കളി പ്രേമികള്‍ക്ക് സോക്കര്‍ മാമാങ്കം ഒരുക്കി മങ്കട മണ്ഡലം കെ.എം.സി.സി ജനുവരി പത്തിന് ഖിസൈസ് അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്ന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ടൂര്‍ണമെന്‍റ്ന്‍റെ ബ്രോഷര്‍ പ്രകാശനം മുസ്ലീം ലീഗ് മലപ്പുറം ജില്ല ജന:സെക്രട്ടറി അഡ്വ:യു.എ ലത്തീഫ് നിര്‍വഹിച്ചു. ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍,ജന:സെക്രട്ടറി മുസ്തഫ വേങ്ങര,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍,മജീദ്‌ മടക്കിമല,ജില്ലാ വൈസ് പ്രസിഡന്‍റ് ഇ.ആര്‍ അലി മാസ്റ്റര്‍,സെക്രട്ടറി നിഹ്മതുള്ള മങ്കട,മണ്ഡലം ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദാലി കൂട്ടില്‍,ആക്ടിംഗ് ജന:സെക്രട്ടറി അന്ജൂം അങ്ങാടിപ്പുറം,ട്രഷറര്‍ വി.എം.അഷ്റഫ് വേങ്ങാട് തുടങിയ വിവിധ മണ്ഡലം ജില്ലാ നേതാക്കള്‍ സംബന്ദിച്ചു.യു.എ.ഇയിലെ പ്രമുഖ 16 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ ഇന്ത്യയിലെ മികച്ചതാരങ്ങളാണ് ബൂട്ട് കെട്ടുന്നത്.ടൂര്‍ണമെന്‍റ്ന്‍റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഉപദേശകസമിതി:ഇബ്രാഹിം എളേറ്റില്‍,മുസ്തഫ വേങ്ങര,പി.കെ അന്‍വര്‍ നഹ,ചെമ്മുക്കന്‍ യാഹുമോന്‍,പി.വി നാസര്‍,ഇ.ആര്‍ അലി മാസ്റ്റര്‍,ശുഹൈബ് പടവെണ്ണ.സ്വഗതസംഘം:അബ്ദുല്‍ അസീസ്‌ പെങ്ങാട്ട്(ചെയര്‍മാന്‍), നിഹ്മതുള്ള മങ്കട, ഹുസൈന്‍ കോയ വെങ്കിട്ട,അബ്ദുല്‍ മുനീര്‍ തയ്യില്‍(വൈസ് ചെയര്‍മാന്‍മാര്‍),സലിം വെങ്കിട്ട(ജന:കണ്‍വീനര്‍),ഷൌക്കത്ത് വെങ്കിട്ട,സദര്‍ പടിഞ്ഞാറ്റുമുറി,അന്ജൂം അങ്ങാടിപ്പുറം(കണ്‍വീനര്‍മാര്‍),വി.എം അഷ്‌റഫ്‌(ട്രഷറര്‍),ഷഫീഖ് വേങ്ങാട്, മുഹമ്മദാലി കൂട്ടില്‍(പ്രോഗ്രാം),ഹാഷിം പള്ളിപ്പുറം,അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, (ഫിനാന്‍സ്),ബഷീര്‍ വെള്ളില,സുഹൈര്‍ കുറുവ (വളണ്ടിയര്‍), അനസ് പി.കെ മങ്കട,അഹമദ് ബാബു കുറുവ(പബ്ലിസിറ്റി),റാഫി കൊളത്തൂര്‍, ജൈസല്‍ ബാബു മണിയറയില്‍,(മെഡിക്കല്‍),എന്നിവരെ തെരഞ്ഞെടുത്തു. പ്രവാസലോകത്ത്‌ ഈ ഫുട്ബോള്‍ മാമാങ്കം വീഷിക്കാന്‍ എത്തുന്ന കാല്‍പന്തു പ്രേമികള്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557929329,0529686757
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക