ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജിയും ഫ്രഞ്ച് പൗരയും അഭിജിത്തിന്‍റെ ഭാര്യയുമായ എസ്തര്‍ ഡുഫ്ളോയും നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി.
പരമ്ബരാഗതമായ ഇന്ത്യന്‍ വേഷമണിഞ്ഞാണ് അഭിജിത്തും ഭാര്യ എസ്തറും പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയത്.
മുണ്ടും കുര്‍ത്തയും ബന്ദ്ഗലയുമാണ് തന്‍റെ ബംഗാള്‍ വേരുകള്‍ പ്രകടിപ്പിക്കാന്‍ അഭിജിത്ത് ബാനര്‍ജി അണിഞ്ഞത്. സാരിയായിരുന്നു ഡഫ്‌ലോയുടെ വേഷം.
ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് അഭിജിത്ത്, എസ്തര്‍, മൈക്കല്‍ ക്രിമര്‍ എന്നിവര്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത്.
മൂവരും സ്‌റ്റോക്‌ഹോമിലെ വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ നൊബേല്‍ കമ്മിറ്റി ട്വീറ്റ് ചെയ്തു. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ് അഭിജിത്ത്. അധ്യാപികയാണ് എസ്‍തര്‍ ഡുഫ്ളോ.
മൈക്കല്‍ ക്രെമര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലാ അധ്യാപകനാണ്. 'വേള്‍ഡ് ടീച്ച്' എന്ന പദ്ധതിയുടെ സ്ഥാപകനും പ്രസിഡന്‍റുമാണ് അദ്ദേഹം. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി അമേരിക്കന്‍ സാമ്ബത്തിക ശാസ്ത്രജ്ഞനാണ്.
പ്രമുഖ ഇന്ത്യന്‍ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത്ത്. സാമ്ബത്തിക ശാസ്ത്ര നോബേല്‍ ലഭിക്കുന്ന ആദ്യ ദമ്ബതികള്‍ എന്ന റെക്കോര്‍ഡും ഇതോടെ ഇവര്‍ക്ക് സ്വന്തമായി.
ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും രണ്ട് പതിറ്റാണ്ടിനുള്ളില്‍, മൂവരുടേയും പുതിയ പരീക്ഷണങ്ങള്‍ വികസന സാമ്ബത്തിക ശാസ്ത്രത്തെ മാറ്റി മറിച്ചുവെന്നും നോബേല്‍ കമ്മറ്റി പുരസ്‌കാര പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു.