Image

പിതാവും ബന്ധുക്കളും യുവതിയെ ഭ്രാന്താശുപത്രിയിലാക്കിയ സംഭവം; കമിതാക്കള്‍ വിവാഹിതരായി

Published on 10 December, 2019
പിതാവും ബന്ധുക്കളും യുവതിയെ ഭ്രാന്താശുപത്രിയിലാക്കിയ സംഭവം; കമിതാക്കള്‍ വിവാഹിതരായി
പെരിന്തല്‍മണ്ണ: പ്രണയബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ 32 ദിവസം മാനസികരോഗ ചികിത്സകേന്ദ്രത്തിലാക്കിയ ബി.ഡി.എസ് വിദ്യാര്‍ഥിനി ഒടുവില്‍ വിവാഹിതയായി. തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി എടക്കണ്ടന്‍ അബ്ദുല്‍ ഗഫൂറി!ന്‍െറയും (32) പെരിന്തല്‍മണ്ണ ചെറുകരയിലെ സാബിഖയുടെയും (27) വിവാഹം തൃശൂര്‍ കോടാലി സബ് രജിസ്ട്രാര്‍ ഓഫിസില്‍ തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു.

ഗഫൂറി!ന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പിതാവും സഹോദരനും ബന്ധുവും ചേര്‍ന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയ സാബിഖയെ വെള്ളിയാഴ്ചയാണ് പെരിന്തല്‍മണ്ണ എസ്.ഐ മഞ്ജിത് ലാലി!ന്‍െറ നേതൃത്വത്തില്‍ മോചിപ്പിച്ചത്. വീട്ടുകാര്‍ പ്രണയവിവാഹത്തിന് എതിരുനിന്നതോടെ സാബിഖ അബ്ദുല്‍ ഗഫൂറിന്‍െറ കൂടെയായിരുന്നു. പിന്നീട്, വീട്ടുകാര്‍ അനുനയത്തില്‍ കൂട്ടിക്കൊണ്ടുവന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയെന്നാണ് സാബിഖ നല്‍കിയ പരാതി.

അബ്ദുല്‍ ഗഫൂര്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതോടെയാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്. കോടതി യുവതിയെ നാലുദിവസം മുമ്പ് ഇയാളോടൊപ്പം വിടുകയായിരുന്നു. കുടുംബത്തിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ഹൈകോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക