Image

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

Published on 09 December, 2019
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: കേശവദാസപുരത്തിനു സമീപം സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവു സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം.

രാവിലെ അപസ്മാര ലക്ഷണം പ്രകടിപ്പിക്കുകയും രക്തസമ്മര്‍ദ്ദം താഴ്ന്നു നിലമോശമായ യുവതിയെ ആശുപത്രി അധികൃതര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞു മരിച്ചതായി കാണുകയും അമ്മയെ രക്ഷിക്കാന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.  പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപിഴവു മറച്ചുവയ്ക്കാന്‍ ഉള്ളൂരിലെ സ്വകാര്യ ആശുപത്രി ശ്രമിച്ചെന്നാണു വീട്ടുകാരുടെ പരാതി.

എസ്എടി ആശുപത്രിയിലേക്കു മാറ്റാന്‍ വിദേശത്തുളള ഭര്‍ത്താവ് ഫോണിലൂടെ ആവശ്യപ്പെട്ടെങ്കില്ലും  ആശുപത്രി അധികൃതര്‍ അതിനു തയ്യാറാകാതെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു നിര്‍ബന്ധിപ്പിച്ചു മാറ്റിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.ആര്‍ഡിഒയുടെ  സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മ!ൃതദേഹം വിട്ടുകൊടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക