Image

നിത്യാനന്ദയ്ക് രാജ്യം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍ : ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തല്‍

Published on 06 December, 2019
 നിത്യാനന്ദയ്ക് രാജ്യം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍ : ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി : ബലാത്സംഗ കേസുകളില്‍ പ്രതിയായ ആള്‍ദൈവം ഇന്ത്യയില്‍ നിന്ന് കടന്ന് ഇക്വഡോറില്‍ രാജ്യം സ്ഥാപച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് രാജ്യം നിര്‍മ്മിക്കാന്‍ ഭൂമി നല്‍കുകയോ സൗത്ത് അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലാ എന്ന് ഇക്വഡോര്‍.

ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ഥന തള്ളിതായി വ്യക്തമാക്കുന്നത്. പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇറങ്ങിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താ കുറിപ്പ് പുറത്തിറക്കുന്നതെന്നും മേലില്‍ ഈ വിവാദങ്ങളില്‍ ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു. 

ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് അപ്രത്യക്ഷനാകുകയായിരുന്നു. ഇയാള്‍ ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പോലീസും സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇയാള്‍ എങ്ങനെ രാജ്യം വിട്ടെന്നും എവിടേയ്്ക്കാണ് പോയിരിക്കുന്നതെന്നും ഒരു വ്യക്തതയുമില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക