Image

പ്രതികളെ പോലീസ് വെടിവച്ച്‌ കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published on 06 December, 2019
പ്രതികളെ പോലീസ് വെടിവച്ച്‌ കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എഎസ്പിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. വിഷയത്തില്‍ തെലുങ്കാന പോലീസ് വേണ്ട വിധ ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ മാസം 28-നാണ് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതി അടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക