Image

നീതി ലഭിക്കാന്‍ വൈകരുത്; തെലങ്കാന പീഡനത്തില്‍ പ്രതികരിച്ച്‌ നിര്‍ഭയയുടെ അമ്മ

Published on 02 December, 2019
നീതി ലഭിക്കാന്‍ വൈകരുത്; തെലങ്കാന പീഡനത്തില്‍ പ്രതികരിച്ച്‌ നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികരിച്ച്‌ നിര്‍ഭയയുടെ അമ്മ ആശ ദേവി.


പീഡനത്തിനിരയായ തെലങ്കാന പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാന്‍ ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വരരുതെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ദേവി പ്രതികരിച്ചത്.


ഏഴ് വര്‍ഷമായി നീതിക്ക് വേണ്ടി പോരാടുന്ന ഞങ്ങളുടെ അവസ്ഥയാകരുത് അവള്‍ക്കെന്നും എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കുന്നതിന്‍റെ പ്രതിഫലനം ഭരണകൂടത്തിന്‍റെ നിലപാടുകളില്‍ ഉണ്ടാകണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയായ വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളാന്‍ നിര്‍ദ്ദേശിച്ച ഡല്‍ഹി സര്‍ക്കാരിന്‍റെ നിലപാടിനെ ആശ ദേവി സ്വാഗതം ചെയ്തു.


ഇതിനിടയില്‍ തെലങ്കാനയിലെ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്‍ തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. പ്രത്യേക അതിവേഗ കോടതി ഇതിനായി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക