image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ജംഗിള്‍ ബുക്ക് @125 (മീട്ടു റഹ്മത്ത് കലാം)

EMALAYALEE SPECIAL 25-Nov-2019
EMALAYALEE SPECIAL 25-Nov-2019
Share
image
തലമുറകള്‍ മാറുമ്പോള്‍ താല്‍പര്യങ്ങളിലും മാറ്റം വരും. ഈ മാറ്റങ്ങളെ അതിജീവിച്ചുകൊണ്ട് ഒരു പുസ്തകം നിലനില്‍ക്കണമെങ്കില്‍ അസാധാരണമായി അതില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം. ജംഗിള്‍ബുക്കിനും മൗഗ്ലിക്കും 125 വയസ്സായി എന്നറിയുമ്പോള്‍ മനസ്സിലാക്കേണ്ടതും അതിലെ എക്‌സ്  ഫാക്ടറാണ്. സാഹിത്യ നൊബേല്‍ ജേതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ റുഡ്യാര്‍ഡ് ക്ലിപ്പിംഗ് ആണ് 1894ല്‍ ജംഗിള്‍ ബുക്ക് രചിച്ചത്. പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യം ഏതൊരു കുഞ്ഞിനും രസിക്കുന്ന രീതിയില്‍ എഴുതാന്‍ കഴിഞ്ഞതാണ് കിപ്ലിംഗിന്റെ വിജയമെന്ന് കാലം അടിവരയിടുന്നു.

ജംഗിള്‍ ബുക്കിന്റെ  രചനയില്‍ പാശ്ചാത്യ സാഹിത്യത്തെക്കാള്‍ ജാതക കഥകളുടെയും പഞ്ചതന്ത്രം കഥകളുടെയും സ്വാധീനം ഉള്ളതായി ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. കിപ്ലിംഗ് തന്റെ ബാല്യകാലം ഇന്ത്യയില്‍ ചെലവഴിച്ചതാകാം ഇതിന് ആധാരം.         ആറാം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് മരണപ്പെട്ട മകള്‍ ജോസഫൈന് വേണ്ടിയാണ് അദ്ദേഹം ജംഗിള്‍ബുക്ക് എഴുതിത്തുടങ്ങിയത്. കഥ പൂര്‍ത്തിയാകും മുന്‍പ് സ്വന്തം മകള്‍ മറ്റൊരു ലോകത്തേക്ക് പോയെങ്കിലും ലക്ഷോപലക്ഷം കുട്ടികള്‍ ഇന്നും ആ കഥ കേട്ടുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടിലെ വിംപോള്‍ ഹാളില്‍  ജംഗിള്‍ ബുക്കിന്റെ കൈയെഴുത്തുപ്രതി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് . മാസികയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ ജംഗിള്‍ബുക്കിന്റെ ചിത്രീകരണം നിര്‍വഹിച്ചത് കിപ്ലിംഗിന്റെ പിതാവ് ജോണ്‍ ലോക്ക് വുഡ്  ആണ്.

'ഇന്ത്യന്‍ വനം'  എന്ന് കേള്‍ക്കുമ്പോള്‍ കിപ്ലിംഗിന്റെ മനസ്സില്‍ ജനിച്ചിരുന്ന ഇമേജറി ആണ് ജംഗിള്‍ ബുക്കില്‍ അദ്ദേഹം പകര്‍ത്തിയത്. കാടിന്റെ  നിയമങ്ങള്‍ കൃത്യമായി പാലിച്ചു പോരുന്ന മൃഗങ്ങള്‍ക്കിടയില്‍ ഒരു മനുഷ്യക്കുഞ്ഞ് അകപ്പെട്ടാല്‍ എന്താണ് സംഭവിക്കുക എന്ന ചിന്തയാണ് കഥ എഴുതാന്‍ പ്രേരണയായത്.
    
'ഷേര്‍ഖാന്‍' എന്ന ഒറ്റയാന്‍ കടുവയില്‍ നിന്ന് മനുഷ്യക്കുഞ്ഞിനെ രക്ഷപ്പെടുത്തി 'അകേല' എന്ന ചെന്നായ,  മക്കള്‍ക്കൊപ്പം വളര്‍ത്തുന്നതാണ് കഥയുടെ മര്‍മം.  'മൗഗ്ലി' എന്ന്  ആ കുഞ്ഞിന് പേരിട്ട് സ്വന്തം മക്കളെക്കാള്‍ സ്‌നേഹം കൊടുത്താണ് പെണ്‍ചെന്നായ  പോറ്റുന്നത്. മൃഗീയത മനുഷ്യത്വം എന്നീ വാക്കുകള്‍ക്ക് മറ്റൊരു അര്‍ത്ഥതലമാണ് ജംഗിള്‍ബുക്ക് വരച്ചു കാണിക്കുന്നത്.

മനുഷ്യക്കുട്ടിയും കാട്ടുമൃഗങ്ങളും തമ്മിലുള്ള      ഇഴചേരലിന്  കിപ്ലിംഗ്   നല്‍കിയതിനപ്പുറമുള്ള തലം  പകരാനുള്ള വാള്‍ട്ട് ഡിസ്‌നിയുടെ തീരുമാനം  ജംഗിള്‍ ബുക്കിന്റെ സ്വീകാര്യത പതിന്മടങ്ങ് ആക്കി.  കിപ്ലിംഗ് എഴുതിയ വാക്കുകള്‍ വായിക്കാതെ കഥാപാത്രങ്ങളും ചിത്രങ്ങളും മാത്രം പിന്തുടര്‍ന്ന് സൃഷ്ടിച്ച ജംഗിള്‍ ബുക്ക് എന്ന കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക്  ഡിസ്‌നി   ജീവിച്ചിരിക്കെ,  അദ്ദേഹത്തിന്‍റെ കയ്യൊപ്പോടെ  അവസാനം പുറത്തു വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.   ലാറി  കെമന്‍സ് എന്ന എഴുത്തുകാരനാണ് ജംഗിള്‍ ബുക്കിന് 1967ല്‍ ഡിസ്‌നിയുടെ നിര്‍ദ്ദേശാനുസരണം  പുതിയ ഭാഷ്യം നല്‍കിയത്. മൗഗ്ലി പ്രണയിക്കുന്നതും താന്‍ ഒരു മനുഷ്യനാണെന്ന   തിരിച്ചറിവില്‍ കാടുവിടുന്നതും തുടങ്ങി വികാരഭരിതമായ മാറ്റങ്ങള്‍ ജനഹൃദയം കീഴടക്കി.  'ബഗീര' എന്ന കരിമ്പുലിയും  'ബാലു' എന്ന കരടിയും  'കാ' എന്ന പെരുമ്പാമ്പും എല്ലാം   ഭയത്തിന് പകരം  സ്‌നേഹത്തിന്‍റെ പ്രതീകങ്ങളായി.  കാര്‍ട്ടൂണുകള്‍ അത്രകണ്ട് പ്രചാരത്തില്‍ ഇല്ലാതിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളമടക്കമുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത്  ജംഗിള്‍ ബുക്ക്  പരമ്പരയായി    സംപ്രേഷണം  ചെയ്യപ്പെട്ടതും മൗഗ്ലിയും ജംഗിള്‍ ബുക്കും   എല്ലാ ദേശക്കാര്‍ക്കും പ്രിയങ്കരമായി മാറുന്നതിന് കാരണമായി.

  2016ല്‍   കിപ്ലിംഗിന്റെ കഥാപാത്രവുമായി ഇണങ്ങിച്ചേര്‍ന്നു കൊണ്ട്  ജസ്റ്റിന്‍ മാര്‍ക്‌സിന്റെ തിരക്കഥയില്‍ പുറത്തുവന്ന ജംഗിള്‍ ബുക്ക് എന്ന സിനിമയും വിജയം ആവര്‍ത്തിച്ചു. വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളില്‍ നിന്നുകൊണ്ട് ഇനിയും ജംഗിള്‍ബുക്ക് പലരീതിയില്‍ മാറ്റിയെഴുതാം. ഓരോ വായനക്കാരിലും കിപ്ലിംഗ് കൊത്തിവച്ചിരിക്കുന്ന കാട് വ്യത്യസ്തമാണ്. കാടിന്‍റെ ആ കഥകള്‍ക്ക് അവസാനമില്ല.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut