Image

24 കൊല്ലം ചാന്‍സ് ചോദിച്ച് നടന്നു; ഒടുവില്‍ വിനീത് ശ്രീനിവാസന്‍ നേരിട്ട് വിളിച്ചു

Published on 17 November, 2019
24 കൊല്ലം ചാന്‍സ് ചോദിച്ച് നടന്നു; ഒടുവില്‍ വിനീത് ശ്രീനിവാസന്‍ നേരിട്ട് വിളിച്ചു


സിനിമയില്‍ അഭിനയിക്കുക എന്ന സ്വപ്‌നവുമായി നടക്കുന്ന ഒട്ടേറെ പേരുണ്ട്. ചിലര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങള്‍ ചെയ്ത് ജീവിതം തള്ളി നീക്കും. മറ്റു ചിലര്‍ അവിടെ നിന്നും നായകനായി കുതിക്കും. എന്നാല്‍ തേടിയെത്തിയ കുഞ്ഞ് വേഷങ്ങളെല്ലാം ഭംഗിയായി ചെയ്ത് ഇന്ന് മികച്ച ഒരു കഥാപാത്രത്തെ വിസ്മയത്തോടെ ചെയ്തിരിക്കുകയാണ് ജയരാജ് എന്ന നടന്‍.

24 വര്‍ഷം എല്ലാ സംവിധായകരേയും അങ്ങോട്ട് വിളിച്ച് ചാന്‍സ് ചോദിച്ച ആ മനുഷ്യന് ഒടുവില്‍ വിനീത് ശ്രീനിവാസന്‍ ഇങ്ങോട്ട് വിളിച്ച് നല്‍കിയ ഹെലനിലെ വേഷം അത്ഭുതമാവുകയാണ്. അമര്‍ പ്രേം ഫേയ്‌സുബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
ഹെലന്‍ # വിനീത് ശ്രീനിവാസന്‍ ഇഷ്ട്ടം 1995 ല്‍ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ളന്‍ ദാമോദരന്‍ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറില്‍ പരം സിനിമയിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുവാനോ ,അല്ലെങ്കില്‍ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു , ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലന്‍ ... ഹെലന്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലന്‍ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെര്‍ത്തു നിര്‍ത്തിയതിന് വിനീത് ഭായ് ഒരിക്കല്‍ കൂടി നന്ദി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക