image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -17: കാരൂര്‍ സോമന്‍)

SAHITHYAM 12-Nov-2019
SAHITHYAM 12-Nov-2019
Share
image
ഉണര്‍വ്വ്

ലൂക്കാസ് മുറിക്കുള്ളിലെത്തിയവരോട് രഹസ്യമായി സംസാരിച്ചിട്ട് ഒരാള്‍ക്കൊപ്പം പുറത്തേക്കു നടന്നു. മറ്റെയാള്‍ കതകടച്ചു കുറ്റിയിട്ടു. ബാത്‌റൂമില്‍ ജെസ്സിക്ക തലചുറ്റി നിമിഷനേരമിരുന്നു. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തു. ജീവിതം ശരീരം വിറ്റ് സുഖിക്കണോ അതോ ആത്മഹത്യ ചെയ്യണോ? വിധിയുടെ ക്രൂരവിനോദമാണ് മുന്നിലുള്ളത്. തന്റെ വികാരം ഇതു രണ്ടിലുമല്ല. എങ്ങിനെയെങ്കിലും ഇവിടെനിന്ന് രക്ഷപെടണം. രക്ഷപെട്ടാല്‍ സംഭവിച്ചതെല്ലാം പുറംലോകത്തോട് വിളിച്ചുപറയാന്‍് സാധിക്കും. ആത്മഹത്യ ചെയ്യാന്‍ താനൊരു മണ്ടിയല്ല. എങ്ങിനെയും രക്ഷപെടാനുള്ള വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഫോണ്‍ പോലും ലൂക്കോസിന്റെ കൈകളിലാണ്.
കുളിമുറിയില്‍ പോയി തളര്‍ന്ന് വാടിയ മുഖം കഴുകി മുറി തുറന്ന് പുറത്തേക്കു വന്നു. അപ്പോള്‍ മുറിയിലേക്ക് ഒരാള്‍ കയറി വന്നു. അയാളുടെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. ""ഇയാള്‍ ആരാണ്? ലൂക്കാസ് എവിടെപ്പോയി?'' പുതുതായി ഓരോരുത്തര്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്. ഈ തടിമാടന്‍ തന്റെ കാവല്‍ക്കാരനാണോ? അയാളോടു ചോദിച്ചു
""നിങ്ങള്‍ ആരാണ്?''
""ഇനിയും ഞങ്ങളാണ് നിന്റെ രക്ഷകര്‍'' പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
""എന്റെ സുഹൃത്ത് നിനക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തു പോയിരിക്കയാണ്. ഇപ്പോള്‍ വരും. നിനക്ക് ഒരു കുറവും വരുത്തെരുതെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ്. അഥവാ നീ എന്തെങ്കിലും തരികിട കാണിച്ചാല്‍ കൊന്നു കളഞ്ഞേക്കാനും പറഞ്ഞിട്ടുണ്ട്.
പിറകില്‍ കരുതിയ തോക്കെടുത്ത് അവളെ കാണിച്ചു. ""മര്യാദയ്ക്ക് ഞങ്ങളെ അനുസരിച്ച് ജീവിച്ചാല്‍ നിനക്ക് നല്ലത്. ''
അത്രയും കേട്ടയുടനെ ഹൃദയം മിടിച്ചു. ഉള്ളില്‍ ഭയം നിറഞ്ഞു. വിലക്കപ്പെട്ട വഴിയില്‍ സഞ്ചരിക്കാനും മറ്റുള്ളവരെ അനാവശ്യമായി അനുസരിക്കാനുമൊക്കെ നല്കുന്ന സൂചനകള്‍ ഞാനൊരു വേശ്യയായി ജീവിക്കണമെന്നുള്ളതാണ്. അതിന്റെ സാധ്യതകളാണ് മുന്നില്‍ തെളിയുന്നത്. ഇവരൊക്കെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടവരെന്ന് തോന്നുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്തിക്കാത്ത, കാലെടുത്തു കുത്താന്‍ ആഗ്രഹിക്കാത്ത ഒരു വഴിയിലൂടെയാണ് തന്റെ കാലുകള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. എന്നെ തോല്പിച്ച് കീഴടക്കാനുള്ള എല്ലാ പദ്ധതികളും ഇവരുടെ കൈവശമുണ്ട്.
ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ഈ കളങ്കത്തില്‍ നിന്നും എനിക്ക് രക്ഷപെടണം. ഇല്ലെങ്കില്‍ ഭാവി ഇരുട്ടിലാകും. ഇവിടെ ഒരിക്കലും താന്‍ സുരക്ഷിതയല്ല.  ആലോചിച്ചിരിക്കെ കതകില്‍ ആരോ മുട്ടുന്നതുകേട്ടു. താടിയും മുടിയുമുള്ള മറ്റൊരുത്തന്‍ ഭക്ഷണപൊതികളും മദ്യക്കുപ്പിയുമായി അകത്തു കടന്ന് കതക് അടച്ചു.
""അകത്തേക്കു നടക്കെടീ'' ഭയത്തോടെ അവരെ അനുസരിക്കുകയേ പറ്റുമായിരുന്നുള്ളൂ.
മേശയില്‍ ഭക്ഷണപ്പൊതികള്‍ തുറന്നുവച്ചു. ഒരുത്തന്‍ ഫ്രിഡ്ജില്‍ നിന്ന് ഐസ് കട്ടകളെടുത്ത് വച്ചു. മറ്റൊരാള്‍ അകത്തുനിന്നും ഗ്ലാസുകളും പാത്രങ്ങളുമായിട്ടെത്തി. മദ്യം ഗ്ലാസ്സില്‍ പകര്‍ന്നിട്ട് അവളോട് ചോദിച്ചു ""നിനക്കു വേണോ''
""വേണ്ട'' അവള്‍ പറഞ്ഞു
""വേണ്ടെങ്കില്‍ വേണ്ട, പിന്നെ വൈന്‍ വാങ്ങാം, ഇപ്പോള്‍ ഭക്ഷണം കഴിക്ക്''
വിശപ്പും ദാഹവും വല്ലാതെ അലട്ടിയിരുന്നു. അവര്‍ മദ്യത്തിലും കോഴിക്കാലിലും ആഹ്ലാദഭരിതരായിരിക്കേ അവള്‍ ഭക്ഷണം കഴിച്ചു. ഇടയ്ക്ക് അവളെ നോക്കി അവര്‍ അര്‍ത്ഥം വച്ചു ചിരിച്ചു. ജെസിക്കായ്ക്കുള്ളില്‍ ഭയം ഏറി വന്നു. ഇവര്‍ കൂടി തന്നെ ബലാത്സംഗം ചെയ്യുമോ? ഉള്ളില്‍ പേടി ഏറി വരികയാണ്. മദ്യം അകത്തായിക്കഴിഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ സംസാരിക്കാനും തുടങ്ങി.
നീണ്ട മുടിയുള്ളവന്‍ അവളെ കാമദാഹത്തോടെ നോക്കി. അവര്‍ തന്നെ ഒരു വേശ്യയായി കണ്ടു കഴിഞ്ഞു. തികച്ചും അപ്രതീക്ഷിതമായി തന്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. മനസ്സാകെ മ്ലാനമാണ്. ഇവര്‍ കുടിച്ച് ബോധരഹിതരായിരുന്നെങ്കില്‍ എങ്ങിനെയെങ്കിലും രക്ഷപെടാമായിരുന്നു. തന്റെ ഫോണും അവരുടെ കയ്യിലാണ്. ഇവിടെ കിടന്ന് അലറിവിളിച്ചാലും ആരും കേള്‍ക്കില്ല. എങ്ങിനെയും മടങ്ങണം. അതിനുള്ള ഊര്‍ജ്ജം സംഭരിക്കയാണ് വേണ്ടത്. അവള്‍ കൈ കഴുകാന്‍ എണീറ്റപ്പോള്‍ അവരും കൂടെയെത്തി. അവള്‍ വന്ന് കട്ടിലില്‍ ഇരുന്നപ്പോള്‍ ഒരുത്തന്റെ പോക്കറ്റില്‍ കിടന്ന അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവളുടെ കയ്യിലേക്ക് ഫോണ്‍ എടുത്തുകൊടുത്തിട്ട് പറഞ്ഞു ""ഇവിടെ സുഖായിരിക്കുന്നു എന്നു മാത്രം പറയുക''
അമ്മയാണ് വിളിച്ചത്. സ്‌നേഹത്തോടെ അമ്മ സംസാരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലാത്ത രീതിയിലാണ് മറുപടി നല്കിയത്. അമ്മയ്ക്കറിയില്ലല്ലോ ഞാന്‍ ഈ ഭീകരന്മാരുടെ കയ്യില്‍ അകപ്പെട്ട കാര്യം. അമ്മയുടെ അവസാനത്തെ വാക്കായിരുന്നു. ""മോടെ എല്ലാ വിജയത്തിനും കാരണം ദൈവമാണ്.'' അയാള്‍ അവളില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി മടങ്ങിപ്പോയി. അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു.
പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യന്‍ പുഞ്ചിരിച്ചു. ഒരാള്‍ മുറിക്കുള്ളില്‍ നിന്ന് മണമുള്ള സ്‌പ്രേ അടിച്ചപ്പോള്‍ മറ്റൊരാള്‍ അടുക്കളയില്‍ പോയി കാപ്പി ഇട്ടിട്ടു വന്നു. ജെസീക്കയ്ക്ക് കാപ്പി കൊടുത്തിട്ട് പറഞ്ഞു.
"" കാപ്പി കുടിച്ചിട്ട് പോയി കുളിച്ചു വരിക'' അവള്‍ ആശങ്കയോടെ ചോദിച്ചു. ""നിങ്ങള്‍ക്കെന്നേ വെറുതെ വിട്ടൂടെ'' അയാള്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ""ഇന്നു മുതല്‍ നിന്റെ ശമ്പളം ആരംഭിച്ചു കഴിഞ്ഞു. ആ തുക ഒരിക്കലും നീ കാണാത്തതാണ്. ഇനിയും ഞങ്ങള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുക. ഞങ്ങളും തൊഴിലാളികള്‍ മാത്രമാണ്.
കാപ്പി കുടി കഴിഞ്ഞവള്‍ കുളിക്കാനായി കുളിമുറിയിലേക്ക് പോയി.
അവള്‍ വിഷമത്താല്‍ കരഞ്ഞുപോയി. രണ്ടുപേരും ഇടത്തും വലത്തും നില്ക്കുകയാണ്. എങ്ങിനെ രക്ഷപെടും. കുളിമുറിയിലെ കണ്ണാടിയിലേക്ക് നോക്കി. കണ്ണുകള്‍ ചുവന്നും കണ്‍പോളകള്‍ വീര്‍ത്തുമിരുന്നു. കണ്ണാടിയില്‍ നോക്കി. ശരീരത്തിലേക്ക് വെള്ളം വീണപ്പോള്‍ വളരെ ആശ്വാസം തോന്നി. ഷവര്‍ ശരീരത്തിലേക്ക് പെയ്തുകൊണ്ടിരിക്കെ കതക് തള്ളിത്തുറന്ന് നീളന്‍മുടിക്കാരന്‍ അകത്തേക്കു വന്നു.
തുണിയെടുത്ത് നഗ്നശരീരം മറയ്ക്കാന്‍ ഒരു ശ്രമം നടത്തി. അയാള്‍ ആ തുണികള്‍ വലിച്ചെറിഞ്ഞു. അവളുടെ സുന്ദരമായ ശരീരത്തെ അയാളുടെ കണ്ണുകള്‍ കൊത്തിവലിച്ചു. ഇതിനുമുമ്പൊരിക്കലും ഇതുപോലൊരു സുന്ദരിയെ കണ്ടിട്ടില്ല. അയാള്‍ അവളെ വലിച്ചടുപ്പിച്ചു. അവള്‍ വിറയ്ക്കാന്‍ തുടങ്ങി. അവള്‍ ഒന്നും ചെയ്യല്ലേന്ന് അപേക്ഷിച്ചു. അയാള്‍ അവളുടെ മുടിക്കു കുത്തിപ്പിടിച്ച് ക്രൂദ്ധനായി പറഞ്ഞു ""അനുസരിച്ചാല്‍ മതിയെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടീ'' അയാള്‍ അവളെ ചുംബിച്ചു.
പൂത്തുലഞ്ഞ അവളുടെ ശരീരത്ത് അയാളുടെ വിരലുകള്‍ തത്തിക്കളിച്ചു. അവള്‍ വേദന കടിച്ചമര്‍ത്തി നിന്നു. ഇനിയും ലോകമെന്നെ വിളിക്കുന്നത് അഭിസാരികയെന്നാണ്. പരാക്രമം കഴിഞ്ഞ് അയാള്‍ പുറത്തുപോയി. അവള്‍ ഷവര്‍ തുറന്നു. വെള്ളത്തിനൊപ്പം കണ്ണീരും കുതിച്ചൊഴുകി. വസ്ത്രം ധരിച്ച് പുറത്തിറങ്ങി മുറിയിലെത്തി. നീണ്ട മുടിക്കാരന്‍ ഒന്നു വക്രിച്ച് ചിരിച്ചു. അയാളെ വെട്ടി അരിയാനുള്ള പക ഉള്ളിലുണ്ട്.
""എടാ നാറീ നിന്റെ വീട്ടില്‍ അമ്മയും പെങ്ങളും ഒന്നുമില്ലേടാ, അവരോടും നീ ഇങ്ങനെയാണോടാ പെരുമാറുന്നത്. ഞാനൊരു വേശ്യയായി ജീവിക്കാനല്ല ഇവിടെ വന്നത്. അതിനൊക്കെ നിന്റെ അമ്മയെയും പെങ്ങളെയും വിടെടാ, ദുഷ്ടാ''
അവളുടെ അലര്‍ച്ച കേട്ട് അയാള്‍ അമ്പരന്നു. 
അവളെ അടിക്കാന്‍ അവന്‍ ഓടിയെത്തി.
""തൊട്ടുപോകരുത് എന്നെ''
അവള്‍ ഗര്‍ജ്ജിച്ചു.
പുറത്തേക്കു പോയവന്‍ തിരികെയെത്തി.
അയാളുടെ കൈവശം അവള്‍ക്കുള്ള ഡ്രസ്സുകളും മേക്കപ് സാധനങ്ങളും ഒക്കെ ഉണ്ടായിരുന്നു. ""നിനക്ക് ഒന്നിനുംകുറവ് വരുത്തെരുതെന്നാണ് മോളില്‍ നിന്നുള്ള ഓര്‍ഡര്‍. ഞങ്ങളും നിന്നെപ്പോലെ തൊഴിലാളികള്‍ തന്നെ. അതുകൊണ്ട് ഞങ്ങളെ നീ അനുസരിക്കണം. നിന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടെന്തായി. പച്ചനോട്ടുകളുടെ മുന്നില്‍ ഒന്ന് ചുണ്ടനക്കാന്‍പോലും ഇപ്പോള്‍ മടിയാണ്. ഇതൊക്കെ നിന്റെ തലവിധിയായി മാത്രം കണ്ടാല്‍ മതി.''  അയാള്‍ വീണ്ടും തുടര്‍ന്നു.
""കുറെ കരഞ്ഞില്ലേ? നിന്നെ സന്ദര്‍ശിക്കാനെത്തുന്നത് വെറും വായിനോക്കികളല്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന കുബേരന്മാരാണ്. നീ ഇപ്പോള്‍ അനുഭവിക്കുന്നത് സ്ത്രീത്വത്തിന് ഏല്ക്കുന്ന അപമാനമാണ്. പക്ഷെ! നിനക്കത് കണക്കില്‍ കവിഞ്ഞ വരുമാനമാണത്.
 അയാള്‍ വീണ്ടും പറഞ്ഞു.
""നിന്റെ അടുക്കല്‍ വരുന്നവര്‍ ആനന്ദം കണ്ടെത്താന്‍ വരുന്നവരാണ്. അതുകൊണ്ട് എന്റെ സുഹൃത്തിനോട് പറഞ്ഞതുപോലെ ഇനിയും സംസാരിക്കരുത്. കാരണം ഈ പാളയത്തിലേക്ക് കൊണ്ടുവന്നത് ഞങ്ങളല്ല. ഞാനിത്രയും പറഞ്ഞത് നിന്റെ അറിവിന് വേണ്ടിയാണ്. ഞങ്ങളുടെ ജോലി ഈ രംഗത്ത് വരുന്ന സ്ത്രീകളെ ലൈംഗികമായി പരിശീലിപ്പിക്കുക, കള്ളനോട്ടുകള്‍ വിറ്റഴിക്കുക എന്നതാണ്. ഈ രണ്ടു രംഗത്തും ഞങ്ങള്‍ക്കൊപ്പം നിന്നെപ്പോലുള്ള പെണ്‍കുട്ടികളുണ്ട്. 
ജസീക്കയുടെ ചിന്തകള്‍ കാടു കയറി. രാത്രി എങ്ങിനെയും രക്ഷപെടണം. അവരെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി ഒരുപോള കണ്ണടയ്ക്കാതെ രക്ഷപെടണം. അവള്‍ അവര്‍ കൊണ്ടുവന്ന പുതുവസ്ത്രം ധരിച്ചു. ഉള്ളിലുള്ളതൊക്കെ മറച്ചുവച്ച് അവരോട് ഇടപെട്ടു. ഭക്ഷണത്തിനൊപ്പം വൈന്‍ കുപ്പിയും മേശപ്പുറത്തു വച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റത്തില്‍ അവര്‍ക്ക് സംശയംഉണ്ടായില്ല. അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നവര്‍ ധരിച്ചു. അവള്‍ സന്തോഷവതിയായി അവര്‍ക്ക് വീണ്ടും വീണ്ടും മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു.
 ""വേണ്ട, ഇതൊന്നും നിന്റെ ജോലിയുടെ ഭാഗമല്ല. നീ ഇരുന്ന് കഴിക്ക്'' മനസ്സില്ലാമനസ്സോടെ ഇരുന്ന് ഭക്ഷണം കഴിച്ചു. അവള്‍ ശ്രൃംഗാരത്തോടെ അവരുടെ അടുത്ത് ചെന്ന് ഒരു പെഗ് കൂടി എന്ന് പറഞ്ഞ് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു.
അവര്‍ മൗനമായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തുകയായിരുന്നു. ഈ രാത്രി തന്നെ രക്ഷപെടണം.
പൊണ്ണത്തടിയന്‍ അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. അവളുടെ നേര്‍ക്ക് ഏതാനും ഗുളികള്‍ നീട്ടിക്കൊണ്ട് പറഞ്ഞു ""ഇത് ഗര്‍ഭനിരോധന ഗുളികകളാണ്. അല്ലെങ്കില്‍ നിനക്ക് പ്രസവിക്കാനേ നേരം കാണൂ.'' അവള്‍ ഗുളികകള്‍ വാങ്ങി. നീണ്ട മുടിയുള്ളവന്‍ ഫ്രിഡ്ജില്‍ നിന്ന് മയക്കുമരുന്ന് നിറച്ച സിറിഞ്ച് എടുത്തിട്ട് പറഞ്ഞു.
""ഇതിന്റെ സുഖം നിനക്ക് അറിയില്ല. അതൂടെ അനുഭവിക്ക്'' അവര്‍ അവളെ ബലാത്ക്കാരമായി പിടിച്ച് സിറിഞ്ച് അവളുടെ തുടയിലേക്ക് കുത്തിയിറക്കി. ആ രാത്രി തടിയന്റെ ഊഴമായിരുന്നു.



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പെണ്മനസ്സിന്നാഴങ്ങളിൽ:കവിത, മോഹിനി രാജീവ്‌ വർമ്മ
അനന്തരം ; ഒരു വനിതാദിന കഥ : മീര കൃഷ്ണൻകുട്ടി, ചെന്നൈ
അമ്മയ്ക്കായ് ; അഞ്ജു അരുൺ
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut