Image

ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ ;ഭാര്യയും റിസോര്‍ട്ട് മനേജരും ഒളിവില്‍; കൊന്നത് ഒറ്റയ്ക്കാണെന്ന് മാനേജരുടെ വീഡിയോ

Published on 07 November, 2019
ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ ;ഭാര്യയും റിസോര്‍ട്ട് മനേജരും ഒളിവില്‍; കൊന്നത് ഒറ്റയ്ക്കാണെന്ന് മാനേജരുടെ വീഡിയോ


ഇടുക്കി: രാജുകുമാരിക്കു സമീപം ശാന്തന്‍പാറയില്‍ നിന്നും കാണാതായ യുവാവിനെ കൊന്ന് കൊലപ്പെടുത്തിയാതാണെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പ് പുത്തടിയില്‍ നിന്നും കാണാതായ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ (37)ആണ് സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. റിസോര്‍ട്ടിനു സമീപം ചത്ത പശുവിനെ കുഴിച്ചിട്ടിട്ടുണ്ടെന്നും ചെറിയ കുഴിയായതിനാല്‍ ദുര്‍ഗന്ധം വരാതിരിക്കാന്‍ മണ്ണിട്ട് മൂടണമെന്നും വസീം ഫോണിലൂടെ സമീപവാസിയായ ജെ.സി.ബി െ്രെഡവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

റിജോഷിന്റെ സുഹൃത്ത് കൂടിയാണ് വസീം. റിജോഷിനെ കാണാതായതിനു പിന്നാലെ ലിജിയേയും വസീമിനെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. റിസോര്‍ട്ട് പരിസരത്ത് പരിശോധന നടത്തിയ പോലീസ് മണ്ണിട്ട് മൂടിയ സ്ഥലത്തെ മണ്ണ് നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 
വസീം പറഞ്ഞതുപ്രകാരമാണ് മണ്ണിട്ട് മൂടിയതെന്നും മൃതദേഹം കുഴിച്ചിട്ടതായി അറിവില്ലായിരുന്നുവെന്നും ജെ.സി.ബി െ്രെഡവര്‍ മൊഴി നല്‍കി. മൃതദേഹം കാണുകയോ കുഴിച്ചിട്ടിതായി സൂചന തോന്നുകയോ ചെയ്തിരുന്നില്ലെന്നും പോലീസിനെ അറിയിച്ചു. ഇതിനിടെ റിസോര്‍ട്ടിലെ ജീവനക്കാരിയേയും വസീമിന്റെ സഹോദരനെയും പോലീസ് ചോദ്യം ചെയ്തതായാണ് വിവരം.

കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് റിസോര്‍ട്ട് മാനേജര്‍ വസീം. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വസീം സമ്മതിക്കുന്ന സെല്‍ഫി വീഡിയോ സഹോദരന് അയച്ചു. ഇയാള്‍ ഇത് പോലീസിന് കൈമാറി. ഇടുക്കി ശാന്തന്‍പാറയില്‍ നിന്ന് ഒരാഴ്ച മുമ്പ് കാണാതായ റിജോഷ് എന്ന യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതിനിടെ ലിജിയേയും വസീമിനേയും തിങ്കളാഴ്ച കുമളിയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ കുമളിയില്‍ നിന്ന് കമ്പംമേട്ട് വഴി തമിഴ്‌നാട്ടില്‍ എത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്‌നാട്ടിലും വസീമിന്റെ സ്വദേശമായ തൃശൂരിലും പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക