Image

ആംബുലന്‍സ് ലഭിക്കാതെ നടിയും കുഞ്ഞും മരിച്ച സംഭവം: കേസെടുത്തു

Published on 22 October, 2019
ആംബുലന്‍സ് ലഭിക്കാതെ നടിയും കുഞ്ഞും മരിച്ച സംഭവം: കേസെടുത്തു
മുംബൈ: പ്രസവശേഷം വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മറാത്തി നടിയും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമ ടിവി താരമായ പൂജ സുന്‍ജാറും (25) കുഞ്ഞുമാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.

മഹാരാഷ്ട്രയിലെ ഹിന്‍ഗോളി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ രണ്ട് മണിയോടെ പ്രസവവേദനയെ തുടര്‍ന്ന് പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ച് പൂജ പ്രസവിച്ചെങ്കിലും കുഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. ആരോഗ്യനില മോശമായതിനാല്‍ പൂജയെ ഹിന്‍ഗോളി സിവില്‍ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതോടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു

ആംബുലന്‍സെത്തി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രക്കിടെ രാവിലെ ആറരയോടെ പൂജയും മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതാണ് പൂജയുടേയും കുഞ്ഞിന്‍െറയും ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൂജ സുന്‍ജാര്‍ രണ്ട് മറാത്തി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്്. കൂടാതെ ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക