Image

ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രൊഫഷണലിസം അറിയില്ല; ബാനര്‍ജിയെ പിന്തുണച്ച്‌ രാഹുല്‍

Published on 20 October, 2019
ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രൊഫഷണലിസം അറിയില്ല; ബാനര്‍ജിയെ പിന്തുണച്ച്‌ രാഹുല്‍
ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്കെതിരേ പരാമര്‍ശം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതഭ്രാന്തന്‍മാരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രൊഫഷണലിസം എന്താണെന്ന് അവര്‍ക്ക് അറിയുക പോലുമില്ലെന്നും രാഹുല്‍ പരിഹസിച്ചു.

പ്രിയ ബാനര്‍ജി, ഈ മതഭ്രാന്തന്‍മാര്‍ വിദ്വേഷം കൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുകയാണ്. ഒരു പ്രൊഫഷണല്‍ എന്താണ് എന്നതിനെക്കുറിച്ച്‌ അവര്‍ക്കു യാതൊരു ധാരണയുമില്ല. പതിറ്റാണ്ടുകള്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് അക്കാര്യം അവരോടു വിശദീകരിക്കാനുമാകില്ല. കോടിക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുകയാണെന്നു മാത്രമോര്‍ക്കുക- രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, അഭിജിത്ത് ബാനര്‍ജിയെ തള്ളി കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ബാനര്‍ജി ഇടതു ചായ് വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണ് എന്നുമായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞത്. രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണു നൊബേല്‍ ലഭിക്കുന്നതെന്നായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരിഹാസം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. ഇതു ചൂണ്ടിക്കാട്ടിയാണു പിയൂഷ് ഗോയല്‍ ബാനര്‍ജിയെ ഇന്ത്യക്കാര്‍ തള്ളിക്കളഞ്ഞതാണെന്ന് ആരോപിച്ചത്. 

ഇതിനോടു പ്രതികരിച്ച അഭിജിത് ബാനര്‍ജി, പീയുഷ് ഗോയല്‍ തന്‍റെ പ്രൊഫഷണലിസത്തെയാണു ചോദ്യം ചെയ്തതെന്നും താന്‍ സാന്പത്തിക ചിന്തയില്‍ പക്ഷപാതം കാണിക്കാറില്ലെന്നും ബാനര്‍ജി പറഞ്ഞു. 

കോണ്‍ഗ്രസിനു പകരം ബിജെപിയാണു തന്നോട് ഉപദേശം തേടിയിരുന്നതെങ്കില്‍ അവര്‍ക്കും വിവരങ്ങള്‍ നല്‍കുമായിരുന്നു. കാരണം ഇതു തന്‍റെ പ്രൊഫഷനാണ്. സാന്പത്തിക ചിന്തയില്‍ താന്‍ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പദ്ധതികളും ഉപദേശങ്ങളും ഞങ്ങള്‍ നല്‍കാറുണ്ട്. പലയിടത്തും ബിജെപി സര്‍ക്കാരാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിലെ മലനീകരണ ബോര്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണു താന്‍ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളില്‍ മുദ്രകുത്തുന്നതു ശരിയല്ലെന്നും ബാനര്‍ജി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക