Image

സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് ബിവറേജസില്‍ നിന്നും മദ്യം കവര്‍ന്നു ; കടത്തിക്കൊണ്ടു പോയത് വിലകൂടിയ മദ്യക്കുപ്പികള്‍

Published on 02 October, 2019
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് ബിവറേജസില്‍ നിന്നും മദ്യം കവര്‍ന്നു ; കടത്തിക്കൊണ്ടു പോയത് വിലകൂടിയ മദ്യക്കുപ്പികള്‍

ചെങ്ങന്നൂര്‍ : സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നും മദ്യക്കുപ്പികള്‍ കവര്‍ന്നു. പുലിയൂര്‍ പാലച്ചുവടിലെ മദ്യവില്‍പന ശാലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.


സെക്യൂരിറ്റി ജീവനക്കാരനായ പാലമേല്‍ പണയില്‍ സുരേഷ്ഭവനം സുരേഷ് (45), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേത്ത് സുധാകരന്‍ (58) എന്നിവരെ മര്‍ദിച്ച്‌ അവശരാക്കി കൈയും കാലും കെട്ടിയിട്ട ശേഷമാണു രണ്ടംഗ സംഘം മദ്യം കവര്‍ന്നത്.

പൂട്ട്പൊളിച്ച്‌ ഔട്ടലെറ്റിനുള്ളില്‍ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികളാണ് കടത്തി ക്കൊണ്ടു പോയത്. കമ്ബിവടി ഉപയോഗിച്ചാണ് ഇവര്‍ സെക്യൂരിറ്റി ജീവനക്കാരെ അടിച്ചു വീഴ്ത്തിയത് .


സിസിടിവിയുടെ സ്റ്റോറേജ് ഉപകരണവും തല്ലിത്തകര്‍ത്തു. സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ സ്കൂട്ടറിലാണ് സംഘം മടങ്ങിയത്. സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് മാവേലിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക