Image

കഥ കേള്‍ക്കാന്‍ ഞാന്‍ എന്താ കുഞ്ഞാവയോ ? മമ്മൂക്കയുടെ ആ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി

Published on 22 September, 2019
കഥ കേള്‍ക്കാന്‍ ഞാന്‍ എന്താ കുഞ്ഞാവയോ ? മമ്മൂക്കയുടെ ആ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി

മലയാളികളെ ഒരിക്കല്‍പോലും മടുപ്പിക്കാത്ത അഭിനയതാവും ഹാസ്യ താരവമെല്ലാമാണ് രമേശ് പിശാരടി. പഞ്ചവര്‍ണ തത്ത എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കും പിശാരടി കാലെടുത്തുവച്ചു, ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.


ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ കഥ പറയന്‍ മമ്മൂട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് രമേശ് പിശാരടി മമ്മൂക്കയെ നായകനാകി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ഏറെക്കാലത്തെ മോഹമായിരുന്നു അതിനായി ഏറെ പരിശ്രമിക്കുകയും ചെയ്തു. അങ്ങനെ കിട്ടിയ സൗഭാഗ്യമാണ് ഇത്'


മമ്മൂക്ക ചെയ്താല്‍ നന്നാകും എന്ന് തോന്നിയ ഒരു കഥ കയ്യില്‍ കിട്ടിയപ്പോള്‍ ഒന്ന് നേരില്‍ കാണാന്‍ പറ്റുമോ എന്ന് ഞാന്‍ മമ്മുക്കയെ വിളിച്ച്‌ ചോദിച്ചു. 'നാളെ കോഴിക്കോട്ടേക്ക് ഒരു യാത്രയുണ്ട്. വന്നാല്‍ ഇടപ്പള്ളിയില്‍വച്ച്‌ വണ്ടിയില്‍ കയറാം. കാര്യം പറഞ്ഞ് കൊടുങ്ങല്ലൂരില്‍ ഇറങ്ങാം. നിന്റെ വണ്ടി എന്റെ കാറിന്റെ പിറകെ വന്നോട്ടെ' എന്ന് മമ്മൂക്കയുടെ പറുപടി


പിറ്റേദിവസം പറഞ്ഞതുപോലെ ഞാന്‍ മമ്മൂക്കയുടെ കാറില്‍ കയറി. കാറ് കുറച്ചുദൂരം സഞ്ചരിച്ചപ്പോള്‍ മമ്മൂക്ക ചോദിച്ചു 'എന്താ കാര്യം'. ഒരു കഥ പറയാന്‍ വന്നതാ എന്ന് ഞാന്‍. 'കഥ കേള്‍ക്കാന്‍ ഞനെന്താ കുഞ്ഞാവയോ' മമ്മൂക്കയുടെ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി. കഥ ഒഴിക മറ്റുപല കാര്യങ്ങളും സംസാരിച്ച്‌ ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ എത്തി.


'തന്റെ വണ്ടിയോട് തിരിച്ചുപോകാന്‍ പറ നമുക്ക് കോഴ്ക്കോട് വരെ പോകാം' മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട് വരെ നീണ്ടു. കോഴിക്കോട് എത്താറായപ്പോള്‍ മമ്മൂക്ക ചോദിച്ചു. 'എന്താ കഥ ? നാലുവരിയിലൊതുക്കി ചിത്രത്തിന്റെ മൂലകഥ ഞാന്‍ പറഞ്ഞു. മമ്മൂക്കക്ക് കഥ ഇഷ്ടമായി. പിന്നീട് പല തവണ ചര്‍ച്ച ചെയ്ത ഞങ്ങല്‍ തിരകഥ വികസിപ്പിച്ചു. അങ്ങനെയാണ് ഗാനഗന്ധര്‍വന്‍ എന്ന പ്രൊജക്‌ട് ഉണ്ടാവുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക