Image

ആത്മഹത്യക്ക് ശ്രമിച്ച സി.പി.എം. പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

Published on 21 September, 2019
ആത്മഹത്യക്ക് ശ്രമിച്ച സി.പി.എം. പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോഴിക്കോട്: എലത്തൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ്.കെ ബസാറില്‍ രാജേഷാണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ രാജേഷിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് രാജേഷ് ആത്മഹത്യ ചെയ്തത്.

എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഏലത്തൂര്‍ സ്വദേശിയായ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ അന്നു മുതല്‍ മറ്റു ഓട്ടോ െ്രെഡവര്‍മാരുമായി തര്‍ക്കത്തിലായി. രാജേഷിന്‍െറ ഓട്ടോറിക്ഷ അവിടെ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ രാജേഷ് ഇത് അവഗണിച്ചു. ആറ് ദിവസം മുമ്പ് രാജേഷിനെ വഴിയില്‍ തടഞ്ഞുവെച്ച് ഒരു സംഘം ഓട്ടോ െ്രെഡവര്‍മാര്‍ മര്‍ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക