Image

ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാര്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല

Published on 17 September, 2019
ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാര്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല

ന്യൂഡല്‍ഹി: 2500 കോടി രൂപയുടെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെ രാജീവ് കുമാറിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സിബിഐ. തിങ്കളാഴ്ച ഉച്ചയ്ക്ക് കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നി‍ര്‍ദേശം നല്‍കിയത്.


ശനിയാഴ്ച ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടപ്പോഴും രാജീവ് കുമാര്‍ ​ഹാജരായിരുന്നില്ല. മറിച്ച്‌ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാജീവ് കുമാര്‍ സിബിഐയ്ക്ക് ഇ മെയില്‍ സന്ദേശം അയച്ചു. അതേസമയം, കേസില്‍ രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും.


 ചോദ്യം ചെയ്യാന്‍ മൂന്നു തവണ സമന്‍സ് നല്‍കിയിട്ടും ഹാജരാകാതിരുന്ന രാജീവ് കുമാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും. ഇപ്പോള്‍ സിഐഡി അഡിഷ‌നല്‍ ഡയറക്ടറായ രാജീവ്കുമാര്‍, മുമ്ബ് ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. 2014ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക