Image

സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി അധ്യാപിക

Published on 17 September, 2019
സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു';  വെളിപ്പെടുത്തലുമായി അധ്യാപിക

തിരുവനന്തപുരം : സിസ്റ്റര്‍ അഭയക്കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ രംഗത്ത്‌ . 

കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്‌ . തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക്‌ നേരെ കല്ലെറിയുകയും വരെ ചെയ്‌തു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ്‌ പ്രതിഭാഗം, സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ വെളിപ്പെടുത്തി .

' ആദ്യം കാണുമ്‌ബോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ്‌ മുറിവുണ്ടായിരുന്നത്‌ . താനും സഹഅധ്യാപികയും കൂടിയാണ്‌ അഭയയുടെ മൃതദേഹം കാണാന്‍ പയസ്‌ ടെന്‍ത്‌ കോണ്‍വെന്‍റിലേക്ക്‌ പോയത്‌ . 

കിണറിനു സമീപത്ത്‌ മൃതദേഹം ബെഡ്‌ഷീറ്റുകൊണ്ട്‌ മൂടിയ നിലയിലായിരുന്നു. കേസില്‍ പ്രതിയായ ജോസ്‌ പുതൃക്കയിലാണ്‌ ബെഡ്‌ഷീറ്റ്‌ മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്‌.

 മുഖവും കഴുത്തിന്‍റെ ഭാഗവുമാണ്‌ കണ്ടത്‌. മുഖത്ത്‌ മുറിവുണ്ടായിരുന്നു'. അത്‌ താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ വ്യക്തമാക്കി .

പ്രതികളായ വൈദികര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പലപ്പോഴും തന്നോട്‌ പരാതി പറഞ്ഞിരുന്നു. അവരുടെ സ്വാഭാവരീതിയും തങ്ങളോടുള്ള നോട്ടവും ശരിയല്ലെന്നാണ്‌ പറഞ്ഞിരുന്നത്‌. വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന്‌ തനിക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെന്നും ത്രേ്യസ്യാമ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക