Image

പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും മരിച്ചു

Published on 15 August, 2019
പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും മരിച്ചു
മധ്യപ്രദേശിലെ മാന്‍ഡസോറില്‍ പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു.

മാന്‍ഡസോര്‍ ഗവര്‍മെന്റ്‌ കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്‌തയുടെ ഭാര്യ ബിന്ദു ഗുപ്‌തയും (42) മകള്‍ അശ്രിതി (20) യുമാണ്‌ കനാലില്‍ വീണത്‌.

മൂവരും ഒന്നിച്ചുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക്‌ വീഴുകയുമായിരുന്നു.

 പാലത്തിന്‌ സമീപം നിന്നവര്‍ പ്രൊഫ. ഗുപ്‌തയെ രക്ഷപ്പെടുത്തി. ബിന്ദുവിന്റെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ പിന്നീട്‌ കണ്ടെത്തി.

വെള്ളം കയറിയ റോഡിലൂടെ പാല്‍വിതരണത്തിന്‌ പോയ ബാപുലാല്‍ ധക്കാടും ഒഴുക്കില്‍പ്പെട്ട്‌ മരിച്ചതായി മാന്‍ഡസോര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
മധ്യപ്രദേശില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ ഇതുവരെ 39 പേരാണ്‌ മരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക