ഭോപ്പാല്‍: കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 32 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ ആറ് ദിവസമായി മഴ തുടരുകയാണ്.
നര്‍മദ, ചമ്‌ബല്‍, താപ്‌തി, പാര്‍വതി, ക്ഷിപ്ര തുടങ്ങി സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്തെ 28 ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. എട്ട് ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കുന്നുണ്ട്.