ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കഴിഞ്ഞ ദിവസം വെടിവെപ്പിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ പോയ പ്രീയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രീയങ്കയെ നിരോധനാജ്ഞ ലംഘിച്ചു എന്ന് ആരോപിച്ചാണ് പോലീസ് തടഞ്ഞ്.
ബുധനാഴ്ചയാണ് സോൻഭദ്രയിൽ ഭൂമിതർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടത്. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയിൽ പ്രീയങ്ക സന്ദർശിച്ചു. തുടർന്ന് വെടിവെപ്പ് നടന്നസ്ഥലത്ത് സന്ദർശനം നടത്താനെത്തുമ്പോഴാണ് പോലീസ് തടഞ്ഞത്. പോലീസ് നടപടിക്കെതിരെ പ്രീയങ്ക റോഡിൽ കുത്തിയിരുന്ന് ഉപരോധ സമരം നടത്തി. എന്നിട്ടും പോലീസ് പ്രീയങ്കയെ കടത്തിവിടാൻ തയാറായില്ല.