ഹേഗ്:
കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം വിജയിച്ചു.
പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര
നീതിന്യായ കോടതി വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
കുല്‍ഭൂഷണ്‍ യാദവിന് നീതിയുക്തമായ വിചാരണ ഉറപ്പാക്കണം. 16 ജഡ്‌ജിമാരുടെ പാനലില്‍
15 പേരും ഇന്ത്യയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.