Image

വിമതരിൽ ഒരാൾ തിരിച്ചുവന്നേക്കും; അനുനയനീക്കം ശക്തമാക്കി കോൺഗ്രസും ജെഡിഎസും

Published on 13 July, 2019
വിമതരിൽ ഒരാൾ തിരിച്ചുവന്നേക്കും; അനുനയനീക്കം ശക്തമാക്കി കോൺഗ്രസും ജെഡിഎസും
ബംഗളൂരു: രാജി പിൻവലിച്ചേക്കുമെന്ന് സൂചന നൽകി കർണാടകയിലെ വിമത എംഎൽഎ എം.ടി.ബി നാഗരാജ്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും നാഗരാജുമായി നടത്തിയ ചർച്ചയിലാണ് രാജി പിന്‍വലിക്കാന്‍ ധാരണയായത്. അന്തിമതീരുമാനം അറിയിക്കാന്‍ സമയം വേണമെന്നും സിദ്ധരാമയ്യയെ കണ്ടതിനു ശേഷം തീരുമാനം അറിയിക്കാമെന്നും നാരഗാജ് പറഞ്ഞു. മറ്റ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാം എന്ന് നാഗരാജ് ഉറപ്പ് നല്‍കിയതായും ഡി.കെ ശിവകുമാര്‍ അറിയിച്ചു.

ബംഗളൂരുവിലുള്ള മൂന്ന് വിമത എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെക്കൂട്ടാനാണ് ജെഡിഎസ്-കോൺഗ്രസ് ശ്രമം. രാമലിംഗറെഡ്ഡി, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരാണ് ബംഗളൂരിലുള്ള വിമത എംഎൽഎമാർ. ഇവരുമായി മുഖ്യമന്ത്രി കുമാരസ്വാമി ചര്‍ച്ച നടത്തി.

വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് കുമാരസ്വാമിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ആരോപിച്ചു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതില്‍ അര്‍ത്ഥമില്ല. അനുനയശ്രമങ്ങളെന്ന പേരില്‍ കുമാരസ്വാമി വിമതരെ ഭീഷണിപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക