Image

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്; വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ

Published on 11 July, 2019
മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്; വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ

ബംഗളൂരു: സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു മന്ത്രിമാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സര്‍ക്കാറിനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ് കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാവിലെ 11ന് നിര്‍ണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്.


അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്കര്‍ണാടക നിയസഭയായ വിധാന്‍ സൗധക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു.11ാം തീയതി മുതല്‍ 14ാം തീയതി വരെയാണ്നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.


അതിനിടെ മുംബൈയിലെ ഹോട്ടലില്‍ തങ്ങിയിരുന്ന ഒരു വിമത എം.എല്‍.എ തിരിച്ച്‌ ബംഗളൂരുവിലെത്തി. കോണ്‍ഗ്രസ് എം.എല്‍.എ സോമശേഖരയാണ് തിരിച്ചെത്തിയത്. എംഎല്‍എ സ്ഥാനം മാത്രമാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോഴും താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സോമശേഖര പറഞ്ഞു.


വിമതര്‍ക്ക് അവസരമൊരുക്കാന്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത് പാര്‍ട്ടി നേതൃത്വങ്ങള്‍ ഗവര്‍ണര്‍ക്ക് ൈകമാറാത്തതിനാല്‍ സാേങ്കതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ് കണക്കാക്കുക.മന്ത്രിസഭ യോഗത്തിനു ശേഷം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്ച ആരംഭിക്കുന്ന വര്‍ഷകാല നിയമസഭ സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് സൂചന. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതും കൂടുതല്‍പേര്‍ രാജിയിലേക്ക് നീങ്ങുന്നതും സഖ്യനേതൃത്വത്തിെന്‍റ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്.

മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും 13 കോണ്‍ഗ്രസ് എം.എല്‍.എമാരുമാണ് ഇതുവരെ രാജി നല്‍കിയത്. ഇൗ സ്ഥിതി തുടര്‍ന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാറിനെ പിരിച്ചുവിടുന്നതിനു മുമ്ബ് രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളുടെ അഭിപ്രായം. ബുധനാഴ്ച രാത്രി എേട്ടാടെ കുമാരസ്വാമി ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്‌.ഡി. ദേവഗൗഡയുടെ വസതിയിലെത്തി ഇക്കാര്യത്തില്‍ അവസാന വട്ട ചര്‍ച്ച നടത്തിയിരുന്നു.


മുംബൈയില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍എ ശിവറാം ഹെബ്ബാറിെന്‍റ മകന്‍ വിവേക് ഹെബ്ബാര്‍ അദ്ദേഹത്തിെന്‍റ രാജിക്കത്ത് വീണ്ടും സ്പീക്കര്‍ക്ക് കെമാറി. നേരത്തേ സമര്‍പ്പിച്ച രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയതിെന തുടര്‍ന്നാണ് ശിവറാമിനുവേണ്ടി മകന്‍ രാജിക്കത്ത് സമര്‍പ്പിച്ചത്.


സുധാകറിെന്‍റയും നാഗരാജിെന്‍റയും പിന്മാറ്റത്തോടെ രാജിവെച്ച ഭരണപക്ഷ അംഗങ്ങളുടെ എണ്ണം 16 ആയി. ഇവരുടെ രാജി സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാറിെന്‍റ അംഗസംഖ്യ സ്പീക്കറുടേതടക്കം 101 ആവും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക