Image

ബാലഭാസ്‌കറിന്റെ മരണം, മൊഴി നല്‍കിയ സോബിക്ക്‌ വധഭീഷണി; അന്വേഷണം വേണമെന്ന്‌ ഹൈക്കോടതി

Published on 10 July, 2019
ബാലഭാസ്‌കറിന്റെ മരണം, മൊഴി നല്‍കിയ സോബിക്ക്‌ വധഭീഷണി; അന്വേഷണം വേണമെന്ന്‌ ഹൈക്കോടതി


കൊച്ചി: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തില്‍ പൊലീസിനു മൊഴി നല്‍കിയ കലാഭവന്‍ സോബിക്കെതിരെ വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വധഭീഷണി ഉയര്‍ന്നിരുന്നു. ഇത്‌ സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ സുരക്ഷയ്‌ക്കായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സോബി ജോര്‍ജ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സോബിയെ വിദേശത്തു നിന്നു വിളിച്ച മൊബൈല്‍ നമ്‌ബരുകളുടെ ഉറവിടത്തെക്കുറിച്ചു ശാസ്‌ത്രീയ പരിശോധന നടത്തണം. ഇതിനിടെ ലഭ്യമായ വിവരങ്ങള്‍ സോബി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കണമെന്നും ജഡ്‌ജിമാരായ വിനോയ്‌ ചന്ദ്രന്‍, വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ പൊലീസിനോട്‌ നിര്‍ദേശിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന്‌ തന്റെ മൊബൈല്‍ ഫോണിലേയ്‌ക്കു രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 'തട്ടിക്കളയും' എന്ന്‌ ചിലര്‍ ഭീഷണിപ്പെടുത്തി. അതുപോലെ തന്റെ സ്റ്റുഡിയോയിലും മറ്റും രാത്രിയില്‍ അജ്ഞാതരായ ചിലര്‍ വന്ന്‌ ഫോട്ടോ പകര്‍ത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ഇത്‌ സിസിടിവിയില്‍ നിന്നാണ്‌ വ്യക്തമായത്‌.

 തനിക്കെതിരായ ഭീഷണി വിവരവും തന്റെ സ്ഥാപനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളും ചൂണ്ടിക്കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു സോബി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക