image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

എറണാകുളം-അങ്കമാലി സഹായമെത്രാന്മാരെ മാറ്റി; പൂർണ ഭരണച്ചുമതല മാർ ആലഞ്ചേരിക്ക്

chinthalokam 27-Jun-2019
chinthalokam 27-Jun-2019
Share
image
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്മാരെ ചുമതലയില്‍നിന്ന് മാറ്റി. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റിയത്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് ചുമതല ഒഴിയുകയും ചെയ്തു. അദ്ദേഹം പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളംഅങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആയിരിക്കുമെന്നും വത്തിക്കാനില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ.

എറണാകുളംഅങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ താഴെ പറയുന്ന തീരുമാനങ്ങള്‍ അറിയിച്ചിട്ടുണ്ട്:

1. എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് നിര്‍വഹിച്ചു വന്നിരുന്ന അജപാലന ശുശ്രൂഷയുടെ കാലാവധി സമാപിച്ചു. അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് പാലക്കാട് രൂപതാധ്യക്ഷനായി അജപാലന ശുശ്രൂഷ തുടരുന്നതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല അവസാനിച്ചിരിക്കുന്നതിനാല്‍ എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണ്ണമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് നിര്‍വഹിക്കുന്നതാണ്.

2. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, അഭിവന്ദ്യ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാരെ എറണാകുളംഅങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാര്‍പാപ്പാ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഈ പിതാക്കന്മാരുടെ പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സിനഡ് തീരുമാനം എടുക്കണം.

3. എറണാകുളംഅങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണ്. 

പരിശുദ്ധ പിതാവിന്റെ കല്‍പ്പനയുടെ വിശദീകരണം എന്ന നിലയില്‍ റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അറിയിച്ചിട്ടുണ്ട്:

1. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ നിയോഗിച്ച അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പഠിച്ചശേഷമാണ് തിരുസിംഹാസനം മേല്‍പറയപ്പെടുന്ന തീരുമാനങ്ങള്‍ എടുത്തത്.

2. സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാല യളവില്‍ സ്വീകരിക്കാവുന്നതാണ്.

3. എറണാകുളംഅങ്കമാലി അതിരൂപതയുടെ കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് അതിരൂപതാദ്ധ്യക്ഷനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. കൂരിയായുടെ ആത്യന്തികമായ പുന:ക്രമീകരണം ഓഗസ്റ്റ് മാസത്തിലെ സിനഡിനുശേഷം നടത്തുതാണ് അഭികാമ്യം.

4. എറണാകുളംഅങ്കമാലി അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുള്‍പ്പടെ സുസ്ഥിരവും സുഗമവുമായ ഭരണനിര്‍വഹണത്തിനാവശ്യമായ തീരുമാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ എടുക്കുവാന്‍ ഓഗസ്റ്റ് മാസത്തില്‍ ചേരുന്ന സീറോ മലബാര്‍ സിനഡ് ശ്രദ്ധിക്കേണ്ടതാണ്. അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സിനഡിലെ ചര്‍ച്ചകള്‍ക്ക് സഹായകമാകും. സഭയില്‍ കൂാട്ടയ്മയും പരസ്പര സഹകരണവും വളര്‍ത്തുതിനാവശ്യമായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. സഭയുടെ സത്യവിശ്വാസവും അച്ചടക്കവും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്ന നടപടികള്‍ സിനഡില്‍ രൂപപ്പെടുത്തണം.

എറണാകുളംഅങ്കമാലി അതിരൂപതയില്‍ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഈ അന്തിമ വിധിതീര്‍പ്പ് സഭാംഗങ്ങളെല്ലാവരും ഒരു മനസോടെ സ്വീകരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ഥിച്ചു. സഭയുടെ കൂട്ടായ്മ അഭംഗുരം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമനസോടെ പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം എല്ലാ സഭാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.



image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഐസ്‌ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം വേണമെന്നാവശ്യപ്പെടാന്‍ എന്ത് തെളിവുണ്ടെന്ന് വിഎസിനോട് കോടതി
ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
വസതിയും കൂടി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബുവിന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നോട്ടിസ്
വിഎസ് പക്ഷത്തിന് പകരം ജയരാജന്‍ പക്ഷം, സിപിഎമ്മില്‍ പിണറായി ജയരാജന്‍ പോര്
ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌നടത്താനാകില്ലന്ന്‌ അമിത്‌ ഷാ
കാമുകിയെ വിവാഹം കഴിക്കാന്‍ പത്തു ലക്ഷം തരണമെന്ന്‌ വീട്ടുകാര്‍; പണം നല്‍കാന്‍ മോഷണം നടത്തിയ യുവാവിനെ കൈയോടെ പിടിച്ച്‌ പൊലീസ്‌
രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തുന്നു
നീരവ്‌ മോദിയുടെ സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍റ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു
ശബരിമല: പിണറായിയുടെ നിലപാടിനെ പരസ്യമായി തള്ളി സിപിഎം
ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ ബിജെപി എംഎൽഎ അറസ്റ്റിൽ
മല‍യാളം സർവകലാശാല: 3000 രൂപ മതിപ്പുവിലയുള്ള സ്ഥലം വാങ്ങുന്നത് 1.60 ലക്ഷത്തിനെന്ന് ആരോപണം
എറണാകുളം-അങ്കമാലി സഹായമെത്രാന്മാരെ മാറ്റി; പൂർണ ഭരണച്ചുമതല മാർ ആലഞ്ചേരിക്ക്
ഝാര്‍ഖണ്ഡ്‌ ആള്‍ക്കൂട്ട കൊലപാതകം : അന്‍സാരിക്ക്‌ നീതി തേടി രാജ്യവ്യാപക പൗരവകാശ കൂട്ടായ്‌മ ; അമേരിക്കയിലും പ്രതിഷേധം
ബി.ജെ.പി അധികാരത്തിലെത്തുമ്‌ബോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാകുകയാണെന്ന്‌ ആനന്ദ്‌ പട്‌ വര്‍ധന്‍
കോണ്‍ഫറന്‍സ്‌ ഹാളിന്‌ പിന്നാലെ ചന്ദബാബു നായിഡുവിന്റെ ബംഗ്ലാവും പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌
കണ്ണൂര്‍ ലോബിയില്‍ ഭിന്നത, എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു, ജയരാജനെ തിരുത്തി സി.പി.എം
മോദിക്ക് അല്ലേ വോട്ട് ചെയ്തത്, ഞാനെന്തിന് പരാതി കേള്‍ക്കണം'; വാഹനം തടഞ്ഞവരോട് പൊട്ടിത്തെറിച്ച്‌ കുമാരസ്വാമി
വിധവാ പെന്‍ഷന് പുതിയ നിയമം വരുന്നു : വിവാഹ മോചനം നേടിയവര്‍ക്ക് ഇനി വിധവാ പെന്‍ഷന് അപേക്ഷിക്കേണ്ടതില്ല
പ്രധാനമന്ത്രിയും യുഎസ്‌ വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്‌ച നടത്തി
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക: ഒരു ലക്ഷം പേര്‍കൂടി പുറത്ത്‌

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut