Image

മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാള്‍ മരിച്ചു

Published on 25 June, 2019
മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാള്‍ മരിച്ചു
കാസര്‍ഗോഡ്: മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാള്‍ മരിച്ചു. കാസര്‍ഗോഡ് ജോഡ്ക്കല്‍ ബേക്കൂര്‍ സ്വദേശി അല്‍ത്താഫ് (52) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍ ഒളിവിലാണ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. 

മയക്കുമരുന്നിന് അടിമയായ ഷബീര്‍ തന്റെ ഭാര്യ സറീനയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇതേതടര്‍ന്ന് അല്‍ത്താഫ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കുട്ടിക്കൊണ്ടുവരികയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേതുടര്‍ന്ന് അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയും ഷബീര്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുട്ടിയെ വിട്ടുനല്‍കിയിരുന്നു.

തുടര്‍ന്ന് അല്‍ത്താഫിനെ മര്‍ദ്ദിച്ച് അവശനാക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്ത ശേഷം മംഗാലാപുരത്തെ ഒരു ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. അത്യാസന നിലയിലായിരുന്ന അല്‍ത്താഫിനെ ഉടന്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക