ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1990 കസ്റ്റഡിയിലുള്ള ഒരാൾ മരിച്ച കേസിലാണ് ജാംനഗർ കോടതി സഞ്ജീവ് ഭട്ട് അടക്കം രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.പോലീസുകാരനായ പ്രവീണ്‍ സിംഗ് ജാലയാണ് ശിക്ഷ ലഭിച്ച മറ്റൊരു പ്രതി.
കേസില്‍ പുതിയ 11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ അവിടുത്തെ എസ്പി യായിരുന്നു സഞ്ജീവ് ഭട്ട്.