Image

ചിരിപ്പിക്കുമ്പോളും ഉള്ളിൽ ഒതുക്കിയിരുന്നത് ഒരു കടലോളം ദുരിതം :മോളി കണ്ണമാലി

Published on 18 June, 2019
ചിരിപ്പിക്കുമ്പോളും ഉള്ളിൽ ഒതുക്കിയിരുന്നത് ഒരു കടലോളം ദുരിതം :മോളി കണ്ണമാലി
എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്ത് കൂടി പോയാല്‍ എത്തുന്ന ഒരിടം ഉണ്ട്. അവിടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരാളുണ്ട്. ചാള മേരി എന്ന പേരില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ആ കലാകാരിയുടെ ജീവിതത്തില്‍ ഇന്ന് അത്ര ചിരികള്‍ ഇല്ല. മോളി കണ്ണമാലി ദുരിത സഹജമായ ജീവിതം നയിക്കുകയാണ്.. ഇവര്‍ താമസിക്കുന്നതിനെ വീട് എന്ന് വിളിക്കാമോ എന്ന് തന്നെ സംശയം തോന്നിയേക്കാം. ഒരു ഷീറ്റ് വച്ച് ഷെഡ് പോലെ കെട്ടി അതിലാണ് ഇവര്‍ വര്‍ഷങ്ങളായി ജീവിതം നയിക്കുന്നത്. മോളിക്ക് ഇപ്പോള്‍ ഒരു ഹൃദയാഘാതം വരെ വന്നു കഴിഞ്ഞു. രണ്ടു ആണ്‍മക്കള്‍ പണിക്കു പോയാല്‍ കിട്ടുന്ന തുച്ഛ വരുമാനം ഒന്നുമാകുന്നില്ല. വല്ലപ്പോഴും ദിവസങ്ങള്‍ മാത്രം ലഭിക്കുന്ന കുറച്ച് സിനിമ അവസരങ്ങള്‍ ഇവരുടെ അവശ്യകാര്യങ്ങള്‍ക്കൊന്നും തികയുന്നില്ല.മക്കള്‍ക്ക് കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ല എന്നതാണ് മോളിയുടെ തീരാ ദുഃഖം. അവരെ കൊണ്ട് അതിന് കൂട്ടിയാല്‍ കൂടുന്നില്ല. ആകെ സമ്ബാദ്യമായ ചില സ്വര്‍ണാഭരണങ്ങള്‍ വരെ നഷ്ടപ്പെടുത്തേണ്ടതായ അവസ്ഥ വന്നു ചേര്‍ന്നു. സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും അവിടെ വീട് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയെപ്പറ്റിയും മോളി വിഡിയോയില്‍ കണ്ണീരോടെ പറയുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്റെ ഫേസ്ബുക് വീഡിയോയിലാണ് ഇവരുടെ ദയനീയാവസ്ഥ പുറത്തു കൊണ്ട് വന്നത്. മോളിയും മകനും ഭാര്യയും രണ്ട് പെണ്‍മക്കളും ഇന്ന് അന്തി ഉറങ്ങുന്നത് ഒരു കാറ്റില്‍ പാറി പോകാന്‍ മാത്രം ശക്തിയുള്ള ഒരു ഷെഡിലാണ്. പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന ഈ കലാകാരി അവസ്ഥ ദയനീയമാണ്. ഇതിനു മുന്‍പും മോളി കണ്ണമാലിയുടെ ദയനീയ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ദുരിത ജീവിതം. എറണാകുളം ജില്ലയിലെ പുത്തന്‍ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. വളരെ വൃത്തി ഹീനമായ ചുറ്റ് പാടിലാണ് ഇവരുടെ താമാസം. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ കുടുംബം ഇവിടെയാണ്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാര്‍ട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി. അതിന്റെ കചത്തില്‍ നിന്ന് ഇതുവരെ കരകയറിട്ടില്ലെന്നും നടി പറഞ്ഞു,. മാസം തോറും മരുന്നിനും മാറ്റ് ചികിത്സയ്ക്കായി 5000 രൂപയോളം ആവശ്യ മാണ് ഇവര്‍ക്ക്. അഭിനയച്ച് കിട്ടുന്ന രൂപയില്‍ നിന്നാണ് ചികിത്സയും വീട്ടിലെ ആവശ്യങ്ങളും ഈ അമ്മ നടത്തുന്നത്. നല്ല മനസ്സുള്ളവര്‍ തന്റെ മകനെ സഹായിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് ഈ അമ്മയ്ക്കുള്ളത്. തുച്ഛമായമായ പ്രതിഫലം മാത്രമാണ് മോളി കണ്ണമാലിയ്ക്ക് ലഭിക്കുന്നത്. സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഒന്ന് രണ്ട് ദിവസം മാത്രമുള്ള ഷൂട്ടിന് 10000,15000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത് അതും വല്ലപ്പോഴും മാത്രമാണ് ഇത്തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കുന്നതെന്നും താരം പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക