Image

റബറിനു കടുത്തക്ഷാമം; വില വീണ്ടും ഉയർന്നേക്കും

Published on 16 June, 2019
റബറിനു കടുത്തക്ഷാമം; വില വീണ്ടും ഉയർന്നേക്കും
കോട്ടയം: റബർ വില 150 രൂപയ്ക്കു മുകളിൽ എത്തിയിട്ടും ഉത്പാദനം മന്ദഗതയിൽ. മേയിൽ 25,000 ടണ്ണിൽ താഴെയായിരുന്നു ഉത്പാദനം. ഉപയോഗം 60,000 ടണ്‍ കവിയുകയും ചെയ്തു. മാസം അര ലക്ഷം ടണ്ണായി ആഭ്യന്തര ഉത്പാദനം ഉയരും വരെ നിലവിലുള്ള വില മെച്ചം തുടരുമെന്നാണ് സൂചന.

പ്രളയശേഷമുണ്ടായ മാന്ദ്യത്തെത്തുടർന്ന് റബർ കർഷകരിൽ ഏറെപ്പേരും റെയിൻഗാർഡും പ്ലാസ്റ്റിക്കും വയ്ക്കാൻ താത്പര്യപ്പെടുന്നില്ല. റെയിൻഗാർഡുള്ള തോട്ടങ്ങളിൽ ഉത്പാദനം മെച്ചമല്ലതാനും. ഒറ്റപ്പെട്ട മഴ പെയ്തെങ്കിലും ചൂടു കുറയാനും മണ്ണു നനയാനുമുള്ള മഴ കേരളത്തിൽ ലഭിക്കാത്ത സാഹചര്യത്തിൽ ടാപ്പിംഗ് നഷ്ടമാണെന്നു കർഷകർ പറയുന്നു. പത്തു ദിവസം തുടർച്ചയായി മഴ കിട്ടാതെ റബർ ലാറ്റക്സ് ലഭ്യത കൂടില്ല. 34 ഡിഗ്രിയാണ് പകൽ താപനില. രാവിലെ മിനിമം താപനില 20 ഡിഗ്രിയിൽ തുടരുകയാണ്. 

ഒരു മാസത്തിനുള്ളിൽ ആർഎസ്എസ് നാല് ഗ്രേഡിന് 126 രൂപയിൽനിന്ന് 155 രൂപ വരെ ഉയർന്നെങ്കിലും ചെറുകിട കർഷകർക്ക് വിൽക്കാൻ റബറില്ല. കഴിഞ്ഞ ദിവസങ്ങളിൽ 158 രൂപയ്ക്കുവരെ വ്യാപാരികളിൽനിന്ന് ടയർ കന്പനികൾ ഷീറ്റ് വാങ്ങാൻ തയാറായി. 140 രൂപയ്ക്കു മുകളിൽ അന്താരാഷ്‌ട്ര വില ഉയർന്നതിനാൽ ഒരു കിലോ റബർ ഇറക്കുമതി ചെയ്യാൻ വ്യവസായികൾക്ക് 200 രൂപ ചെലവുവരും. പ്രമുഖ റബർ ഉത്പാദകരായി തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നു വേണ്ടത്ര റബർ ലഭിക്കുന്നുമില്ല. 

വെള്ളിയാഴ്ചയും ഇന്നലെയും റബർ വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും നാളെ മുതൽ വില മെച്ചപ്പെടുമെന്നാണ് മാർക്കറ്റ് സൂചന. വ്യവസായികൾ ആവശ്യപ്പെടുന്ന നിരക്കിൽ ആർഎസ്എസ് മൂന്ന്, നാല് ഗ്രേഡ് ഷീറ്റ് നൽകാൻ ഏറെ വ്യാപാരികൾക്കും സ്റ്റോക്കില്ല. ഗ്രാമങ്ങളിൽനിന്ന് ഷീറ്റ് വരവും കുറവാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്പാദനം കുറവായതിനാൽ അവിടെയും വ്യാപാരമാന്ദ്യം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക