Image

സൗമ്യയെ കൊലയാളിയായ അജാസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മകന്‍റെ മൊഴി

കല Published on 16 June, 2019
സൗമ്യയെ കൊലയാളിയായ അജാസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മകന്‍റെ മൊഴി


മാവേലിക്കരയില്‍ പോലീസുകാരന്‍ കൊലപ്പെടുത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ കൊലയാളിയായ അജാസ് നിരന്തരം ഭീഷിണിപ്പെടുത്തിയിരുന്നതായി മകന്‍റെ മൊഴി. അജാസിന്‍റെ ഭീഷിണി നിരന്തരമായി ഫോണിലൂടെ എത്തിയിരുന്നു. 
അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അജാസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇത് പോലീസിനോട് വെളിപ്പെടുത്തണമെന്ന് അമ്മ പറഞ്ഞിരുന്നതായും മകന്‍ മൊഴി നല്‍കി. 
കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് അജാസ് സൗമ്യയെ തേടിയെത്തിയത് എന്നാണ് പോലീസിന്‍റെ നിഗമനം. പ്രധാന റോഡില്‍ നി്നന് ഉള്ളിലുള്ള സൗമ്യയുടെ വീട് നേരത്തെ പ്രതി കണ്ടുവെച്ചിരുന്നു. 
തന്നെ ഇടിപ്പിച്ച കാറില്‍ അജാസാണുള്ളതെന്ന് തിരിച്ചറിഞ്ഞ സൗമ്യ രക്ഷപെടാനായി വീടിനോട് ചേര്‍ന്നുള്ള കാനലിന് കുറുകെയുള്ള സ്ലാബിലൂടെ അയല്‍ക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളില്‍ സൂക്ഷിച്ച കൊടുവാളുമായി അജാസ് പിന്നാലെ എത്തി സൗമ്യയെ വെട്ടി. തുടര്‍ന്ന് സൗമ്യ വീണപ്പോള്‍ പ്രതി കാറിനടുത്ത് എത്തി പ്രടോള്‍ കുപ്പിയും ലൈറ്ററുമായി തിരികെ വന്നു. തുടര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് സൗമ്യയെ കത്തിച്ചത്.
അജാസിന്‍റെ പ്രവര്‍ത്തികളെല്ലാം പരിശോധിക്കുമ്പോള്‍ ഏറെ ആസൂത്രണത്തോടെയാണ് ഇയാള്‍ കൊലപാതകം നടത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക