Image

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന ആരോപണം; നടന്‍ വിനായകനെതിരേ പോലീസ്‌ കേസെടുത്തു

Published on 14 June, 2019
ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന ആരോപണം; നടന്‍ വിനായകനെതിരേ പോലീസ്‌ കേസെടുത്തു


കല്‍പ്പറ്റ: ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസ്‌. കല്‍പറ്റ പൊലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ദളിത്‌ ആക്ടിവിസ്റ്റ്‌ മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തിരിക്കുന്നത്‌. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120 എ എന്നീ വകുപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌.

ഒരു പരിപാടിക്ക്‌ ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ്‌ പരാതി. നേരത്തെ ഫേസ്‌ബുക്ക്‌ കുറിപ്പില്‍ യുവതി ഇക്കാര്യം വിശദമാക്കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. കല്‍പറ്റ സിഐക്കാണ്‌ അന്വേഷണ ചുമതല.

യുവതിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട്‌ ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്‌ത്രീ വിരുദ്ധത കാണിച്ചത്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. പരിപാടിക്ക്‌ വിളിച്ച എന്നോട്‌ കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക്‌ വേണം എന്നും പറഞ്ഞ വിനായകനോട്‌ യാതൊരു ബഹുമാനവുമില്ല.

കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്‌. തൊട്ടപ്പന്‍ കാണും. കാംപയ്‌നില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത്‌ ശക്തമായി എതിര്‍ക്കുന്നു.

സ്‌ത്രീ ശരീരം ഉപഭോഗവസ്‌തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക