Image

എഎൻ 32 വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചു; സ്ഥിരീകരിച്ച് വ്യോമസേന

Published on 13 June, 2019
എഎൻ 32 വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചു; സ്ഥിരീകരിച്ച് വ്യോമസേന
ന്യൂഡൽഹി: ആസാമിൽനിന്ന് അരുണാചൽ പ്രദേശിലേക്കു പറക്കവേ കാണാതായ എഎൻ 32 വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി വ്യോമസേന. തെരച്ചിൽ സംഘം വിമാനം തകർന്ന പ്രദേശത്തെത്തിയ ശേഷമാണ് വ്യോമസേനയുടെ സ്ഥിരീകരണം. വിമാനം തകർന്നുവീണ പ്രദേശത്തേക്ക് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമം തുടരുകയാണ്. 

ജോർഹട്ടിൽനിന്നു മെൻചുകയിലേക്കു 13 പേരുമായി പറന്ന വിമാനമാണു ജൂണ്‍ മൂന്നിനു കാണാതായത്. അരുണാചലിലെ ലിപോ മേഖലയിലെ വനത്തിൽ കഴിഞ്ഞ ദിവസം വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനം തകർന്നുവീണ പ്രദേശത്ത് ഹെലികോപ്റ്ററുകൾ എത്തിയെങ്കിലും ഉയർന്ന മലയും നിബിഡ വനപ്രദേശവുമായതിനാൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. റോഡ്മാർഗം ഇവിടേക്ക് എത്താനാകില്ല. 

തകർന്നുവീണ വിമാനത്തിൽ മൂന്നു മലയാളി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അഞ്ചൽ സ്വദേശി ഫ്ളൈറ്റ് എൻജിനിയർ അനൂപ്കുമാർ, തൃശൂർ അത്താണി സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ്കുമാർ, കണ്ണൂർ സ്വദേശി എൻ.കെ. ഷരിൻ എന്നിവരാണു വിമാനത്തിലുണ്ടായിരുന്ന മലയാളികൾ.

പതിനൊന്ന് വർഷം മുന്പാണ് അനൂപ് സൈന്യത്തിൽ ചേർന്നത്. ഒന്നര മാസം മുന്പാണ് അവസാനമായി നാട്ടിലെത്തിയത്. വൃന്ദയാ ണു ഭാര്യ. ആറു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. തൃശൂർ സ്വദേശിയാണെങ്കിലും വർഷങ്ങളായി വിനോദ്കുമാറും കുടുംബവും കോയന്പത്തൂർ സിങ്കാനല്ലൂർ വിദ്യാവിഹാർ എൻക്ലേവിലാണ് താമസം. വിനോദ്കുമാറിന്‍റെ സഹോദരൻ വിവേകും വ്യോമസേനയിലാണ്. 

ഷരിൻ ഏഴു വർഷം മുന്പാണ് വ്യോമസേനയിൽ ചേർന്നത്. 2017 മേയ് മുതൽ അരുണാചലിലെ മേചുക വ്യോമതാവളത്തിലാണു ജോലി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷരിനും വണ്ടിക്കാരൻപീടികയിലെ അഷിതയുമായുള്ള വിവാഹം നടന്നത്. ഏഴുമാസം ഗർഭിണിയാണ് അഷിത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക