Image

'സ്ത്രീകളുമായി ഇടപെടുമ്പോൾ പല പുരുഷന്മാർക്കും ഒരു ധാരണയുമില്ല': മൃദുലാ ദേവിക്ക് പിന്തുണയുമായി സജിത മഠത്തിൽ

Published on 04 June, 2019
'സ്ത്രീകളുമായി ഇടപെടുമ്പോൾ പല പുരുഷന്മാർക്കും ഒരു ധാരണയുമില്ല': മൃദുലാ ദേവിക്ക് പിന്തുണയുമായി സജിത മഠത്തിൽ
തിരുവനന്തപുരം: നടൻ വിനായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മൃദുലദേവി ശശിധരന് പിന്തുണയുമായി അഭിനേത്രിയും വിമൻ കലക്ടീവ് അംഗവുമായ സജിത മഠത്തിൽ രംഗത്തെത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് സജിത പിന്തുണയറിയിച്ചത്. 'സ്ത്രീകളോടു ഇടപെടേണ്ടി വരുമ്പോൾ പല പുരുഷന്മാർക്കും വിവരമോ, സംവേദനക്ഷമതയോ, രാഷ്ട്രീയമോ ഉണ്ടാകില്ല. ഒപ്പമുണ്ട്'- ഫേസ്ബുക്കിൽ കുറിച്ചു.

ഇതാണ് പ്രധാനപ്പെട്ട കാര്യം... ഇതൊക്കെയാണ് നമ്മൾ കാണുന്നത്. സ്ത്രീകളോടു ഇടപെടേണ്ടി വരുമ്പോൾ പല പുരുഷന്മാർക്കും വിവരമോ, സംവേദനക്ഷമതയോ, രാഷ്ട്രീയമോ ഉണ്ടാകില്ല. ഒപ്പമുണ്ട്,' സജിത മഠത്തിൽ കുറിച്ചു. മൃദുലദേവിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സജിത മഠത്തിൽ നിലപാടു വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് നടനും സംസ്ഥാന പുരസ്കാര ജേതാവുമായ വിനായകൻ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണവുമായ ദലിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ മൃദുലദേവി രംഗത്തെത്തിയത്. ഒരു പരിപാടിക്കു ക്ഷണിക്കുന്നതിനായി വിനായകനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. 'പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ' എന്നു വിനായകൻ പറഞ്ഞതായി യുവതി ആരോപിക്കുന്നു.

ഇങ്ങനെ പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ'. എന്നാണ് കഴിഞ്ഞ ദിവസം യുവതി ഫേസ്ബുക്കിലൂടെ വിനായകനെതിരെ ആരോപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക