Image

ഫോമയുടെ പിന്മുറക്കാരില്‍ തികഞ്ഞ അഭിമാനം : ബേബി ഊരാളില്‍

Published on 01 June, 2019
ഫോമയുടെ പിന്മുറക്കാരില്‍ തികഞ്ഞ അഭിമാനം  : ബേബി ഊരാളില്‍
ഫോമയുടെ പിന്മുറക്കാരില്‍ തികഞ്ഞ അഭിമാനമാണുള്ളതെന്നു ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ .ഫോമയുടെ തുടക്കം മുതല്‍ അനുവര്‍ത്തിച്ചു പോന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പിന്മുറക്കാര്‍ വളരെ ആവേശത്തോടെയും,അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കുന്നതില്‍ വിജയിച്ചു . പ്രളയത്തിലകപ്പെട്ട  ' കേരള ജനതയ്ക്ക് താങ്ങും തണലുമായി  ഫോമാ ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് .ഫോമയുടെ മുന്‍ പ്രസിഡന്റ് എന്ന  നിലയില്‍ ഈ അസുലഭമുഹൂര്‍ത്തത്തില്‍ പങ്കാളിയാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്  .മുന്‍പുള്ളവര്‍ തെളിയിച്ച   പാത ബുദ്ധിമുട്ടനുഭവിക്കുന്ന  ജനവിഭാഗങ്ങള്‍ക്ക് താങ്ങും തണലുമായ പാതയാക്കി മാറ്റുവാന്‍ ഫോമാ നടത്തുന്ന  പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു .

നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ തിരുവല്ലയില്‍ ഒരുക്കുന്ന  ഭവന നിര്‍മ്മാണ പ്രോജക്ട് . പദ്ധതിപ്രദേശമായ തിരുവല്ല കടപ്ര ട്രാവന്‍കൂര്‍ ഷുഗര്‍ കമ്പനിക്ക് സമീപം ഫോമാ വില്ലേജ്  തുടക്കം കുറിക്കുമ്പോള്‍ ധന്യമാകുന്നത് ഫോമാ തുടങ്ങിവച്ച ചാരിറ്റി പ്രവര്‍ത്തങ്ങളുടെ പിന്തുടര്‍ച്ച കൂടിയാണ്  .നാല്‍പ്പതോളം വീടുകള്‍ പണി പൂര്‍ത്തിയായി കേരളത്തിന് സമര്‍പ്പിക്കു കേരളാ കവന്‍ഷനു എല്ലാ ആശംസകളും നേരുന്നുവന്നു ബേബി ഊരാളില്‍ പറഞ്ഞു .ഫോമയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ബേബി ഒരാളില്‍ ഫോമയുടെ സൗമ്യ സാന്നിധ്യമാണ് .ഫോമയുടെ ആദ്യകാല  പ്രവര്‍ത്തനങ്ങളും തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു .

അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ സാംസ്കാരികവും, സാമൂഹികകവും, വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുക എന്ന ഫോമായുടെ പ്രാഥമിക ലക്ഷ്യം മുതല്‍ ശരാശരി മലയാളിയുടെ സാമ്പത്തിക ഉന്നമനവും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതും ആരോഗ്യരംഗത്ത് വേണ്ട സഹായം എത്തിക്കുന്നതിലേക്കും തന്റെ കൂടെയുള്ള അംഗങ്ങളുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ പറ്റിയതായി ബേബി ഊരാളില്‍ പറഞ്ഞു.

കമ്മറ്റിയിലെ അംഗങ്ങളുടെ സഹകരണവും, ആത്മാര്‍ത്ഥതയും, അതാണ് ഫോമയുടെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പറയുവാനുള്ളത് . എല്ലാ ഭാരവാഹികളും,  അംഗങ്ങളും അംഗസംഘനകളും നല്‍കിയ മറക്കാനാകാത്ത സഹകരണം, മുന്‍ ഭാരവാഹികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം നന്‍മയോടെ ഓര്‍ക്കുന്നതായി ഊരാളില്‍ പറഞ്ഞു.

 ഇതുവരെ മലയാളി സംഘടനകള്‍ ശ്രമിക്കാത്ത, കടലില്‍ കേരളം സൃഷ്ടിക്കുന്ന അതിമനോഹരമായ കപ്പല്‍യാത്രയായ  ഫോമായുടെ 3ാമത് കണ്‍വന്‍ഷന്‍ ഫോമാ അംഗങ്ങള്‍ ആരും മറക്കാന്‍ ഇടയില്ല . രണ്ടു പടുകൂറ്റന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുമിച്ച് ചേരുന്ന വലിപ്പമുള്ള 'കാര്‍ണിവല്‍ ഗ്ലോറി'യെന്ന കപ്പലില്‍ ഓരോ മലയാളിയും സുല്‍ത്താനാകുന്ന നിമിഷങ്ങള്‍ സമ്മാനിച്ച ഒരു കണ്‍വന്‍ഷന്‍ നടത്താനായതില്‍ വലിയ സന്തോഷം.

അമേരിക്കയിലെ മലയാളി പാര്‍ക്കുന്ന സ്‌റ്റേറ്റുകളിലൂടെ സഞ്ചരിച്ചപ്പോള്‍ അഭിമാനം തോന്നുന്ന ഒരു കാര്യം മലയാളി തന്റെ കുടുംബജീവിതത്തിന് നല്‍കുന്ന പ്രാധാന്യം ആണു. കുടുംബനാഥനും, ഭാര്യയും മക്കളും എല്ലാവരും കൂടിയാണ് മലയാളി പരിപാടികളിലെത്തുന്നത്. ഇതുപോലെ കുടുംബവുമായി പങ്കിടുന്ന എത്തനിക്ക് ഗ്രൂപ്പ് ഉണ്ടോയെന്ന് സംശയകരമാണെന്ന് ബേബിഊരാളില്‍  വിലയിരുത്തുന്നു.

തന്റെ ശ്രമങ്ങള്‍ മറ്റു സംഘടനകളുമായി പങ്കുവയ്ക്കാനും സൗഹൃദം സൂക്ഷിക്കുവാനും യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു നീങ്ങാനും കഴിഞ്ഞിട്ടുണ്ടെന്നും ബേബി പറഞ്ഞു. മറ്റ് പ്രധാന സംഘടനകളുമായി ഫോമായ്ക്കുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് നേതാക്കള്‍ കൃത്യമായി മാറുകയും പിന്നീട് സ്‌റ്റേജില്‍ കടിച്ചു പിടിച്ച് കിടക്കുകയില്ല എന്നത് ചൂണ്ടിക്കാട്ടി.

പുതിയ പരിപാടികളായ ബ്രിഡ്ജിംഗ് ഓഫ് മൈന്‍സ് തീര്‍ത്തും ഇതുവരെ ഒരു മലയാളി സംഘടനയും ചെയ്ത്തിട്ടില്ല. അതിന് തെളിവാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് ഫോമായുടെ നിര്‍ദ്ദേശങ്ങള്‍ കേരള ഗവണ്മെന്റിനു സമര്‍പ്പിച്ചിരുന്നു.

കൂടാതെ മലയാളത്തിന് ഒരു പിടി ഡോളര്‍. മലയാളം ഐശ്ചിക വിഷയമായി എടുക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ വിതരണം ചെയ്യുകയുണ്ടായി,  കോട്ടയത്ത് നടന്ന കണ്‍വന്‍ഷന്‍ കേരളത്തിലെ വികസനപ്രവര്‍ത്തങ്ങളിലെ ഇടപെടല്‍ വിളിച്ചോതുന്നതായിരുന്നു.

തന്റെ സ്വതസിദ്ധമായ എളിമകൊണ്ടും, കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവും, മറ്റുള്ളവരെ ബഹുമാനിക്കാന്‍ മടിക്കാത്ത മനോഭാവും ഒക്കെ ബേബിച്ചായന്റെ   പ്രവര്‍ത്തനങ്ങള്‍ ഫോമായുടെ മുതല്‍ കൂട്ടായിയെന്ന് സംശയമില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയ സഹകരണത്തിനും, യുവജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുള്ള മലയാളി സംഘടനയായി ഫോമാ മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം  പറഞ്ഞു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക